Wednesday, June 11, 2025

My book, 'உன் சந்நிதியில்' release... ஏற்புரை - நன்றியுரை

ஏற்புரை - நன்றியுரை

10.05.2025 @70

மதிப்புக்குரிய தமிழ் செம்மல் குமரி ஆதவன் அவர்களே,

மதிப்புக்குரிய முனைவர் டன்ஸ்டன் அவர்களே, மரியாதைக்குரிய எனது தமிழ் ஆசிரியர் சேவியர் பாஸ்டின் அவர்களே, பாசத்துக்குரிய அண்ணன் அருள் சினேகாம் அவர்களே, உடன்பிறவா தங்கை ஜாக்குலின் அவர்களே, முனைவர்

 மச்சான் சேவியர் தாஸ் அவர்களே அருமை உறவுகளே, அன்பு நட்புகளே...


எனது இந்த 70 ஆண்டு வாழ்வில் தம்பி இரையுமன் சாகர் தூண்டுதலால் முதல் முறையாக இப்படி ஒரு நிகழ்வுக்கு உங்கள் முன்னிலையில் நிற்கிறேன்.


'உடல் மண்ணுக்கு, உயிர் தமிழுக்கு' என்று கேட்டு வளர்ந்த நான் தமிழை, குறிப்பாக அதன் கவிதையை நேசித்தேன், நேசிக்கின்றேன்... 


பள்ளி இறுதிக்கு பிறகு திருவனந்த புரத்தில் குருமடம் சேர்ந்த எனக்கு, அங்கு மலையாளம் பேசும் கட்டாயம் ஏற்பட்டது. 

பிறகு ஆலுவாயில் படிக்கும்போது நூலகத்தில் ஒரு சிறு பகுதி தமிழுக்கும் கொடுத்திருந்தார்கள்.

[19:52, 11/06/2025] Pankiras Arulappan: அங்கிருந்த புத்தகங்கள் பெரும்பாலும் வாசித்த நான் அங்கு எனது தத்துவ பட்டபடிப்புக்கு  'திருக்குறளில் இல்லறம்' எனும் தலைப்பில் ஆய்வுகட்டுரையும் செயதேன்.

அப்போதிலிருந்தே சிறு கவிதைகள் புனைய தொடங்கினேன். "கடவுளின் பிரதிநிதி' போன்ற மாத இதழுக்கு அனுப்பு முன், இன்று வருகை தந்திருக்கும், திரு எப்பபிராஸ் அவர்களிடம் திருத்தங்கள் வாங்கி அனுப்பியது வெளியிடப்பட்டது.


இதுவே ஊக்கம் தர தொடர்ந்தும் எழுதினேன், சில வெளியிடப்பட்டன...

அவ்வாறு பல சந்தர்ப்பங்களில் எழுதியவைகளில் ஒரு எழுபது கவிதைகள் இந்நூலில் தந்திருக்கிறேன்...


பத்து இருபது வருடங்களுக்கு முன் இவற்றை மச்சான் சேவியர் வாயிலாக கேரளா பல்கலை கல்லூரி தமிழ்த் துறை முதல்வர் திரு சுவர்ணராஜ் மற்றும் தூத்தூர் புனித யூதா கல்லூரி தமிழ் துறை திரு ஜாண்சன் ஆகியோர் வாசித்து ஊக்கப்படுத்தினர்.

கொஞ்சம் நாட்களுக்கு முன் அண்ணன் அருள் சினேகத்திடமும், தொடர்ந்து தம்பி சாகரிடமும் கொடுக்க, சாகர் இன்றைய இந்த நிகழ்வுக்கு முழுமுதற்காரணமாக நின்று நடத்துகிறான்.

தம்பி சாகருக்கு நன்றி சொல்லி முடிக்க முடியாது.


இத்தனை கவிதைகளையும் நுணுக்கமாக வாசித்து, அலசி ஆராய்ந்து அணிந்துரை வழங்கியதற்கும், அதற்கும் மேலாக இன்று இங்கு வருகை தந்து, ஆய்வுரை நடத்தி அறிமுகம் செய்தமைக்கு, மாண்புமிகு குமரி ஆதவன் அவர்களுக்கு சொல்லிலடங்கா நன்றி...

தமிழை பிழையின்றி பேச, எழுத இலக்கணம், குறிப்பாக யாப்பிலக்கணமும் அறிமுகம் செய்த எமது ஆசிரியர் மாண்புமிகு சேவியர் ஆசிரியர், இந் நூலுக்கு வாழ்த்துரை எழுதி, இன்றும் வாழ்த்த வந்திருக்கிறார். அவருக்கும் நன்றி...

வாழ்த்துரை எழுதி, இன்று வருகை தர இயலாத தூய(திரு) சிலுவை கல்லூரி முனைவர் ஆன்சிமோள் அவர்களுக்கும் நன்றி. 


எனது இந்த கவிதை தொகுப்பை வெளியிட வருகை தந்த நண்பர், புனித யூதா கல்லூரி ஆங்கிலத்துறை முன்னாள் முதல்வர் முனைவர் டன்ஸ்டன் அவர்களுக்கும், வாழ்த்துரை வழங்க வந்த அண்ணன் அருள் சினேகம்,  தூத்தூர் புனித யூதா கல்லூரி முன்னாள் முனைவர் மச்சான் சேவியர் தாஸ், மற்றும் வழக்கறிஞர் ஜாக்குலின் அவர்களுக்கும் நன்றி.


இந்த சிறு நிகழ்வை நிறைவு செய்ய இங்கு நாகர்கோவில், இன்னும் தொலைதூர இரையுமன்துறை, கொல்லம்கோடு மற்றும் திருவனந்த புரத்திலிருந்து வருகை தந்த நட்புகளுக்கும் உறவுகளுக்கும் நன்றி, நன்றி, நன்றி கோடி.

தமிழ் வாழ்க!

നല്ലിടയൻ ഞായർ (ശുശ്രൂഷാ ദൗത്യവുമായി ബന്ധപ്പെട്ട ചില ചിന്തകൾ...)

നാളെ, നല്ലിടയൻ ഞായറാണ്. അതിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ദൗത്യവുമായി ബന്ധപ്പെട്ട ചില ചിന്തകൾ...


മാനവീകതയുടെ, പ്രതീക്ഷയുടെ, കരുണയുടെയൊക്കെ കറകളഞ്ഞ വക്താവായി ലോകം കാതോർത്തിരുന്ന പരേതനായ പോപ്പ് ഫ്രാൻസിസ് പറഞ്ഞത്, ഇടയൻ ആടുകളുടെ ഗന്ധമുള്ളവനാകണം എന്നാണ്. ഇതുതന്നെയല്ലേ നല്ലിടയനായ യേശുവിൽ സുവിശേഷകന്മാർ കണ്ടതും. ആടുകളെ പേര് ചൊല്ലിവിളിക്കുന്ന അടുപ്പവും ആർദ്രതയുമാണ് ഇടയനെ നല്ലിടയനാക്കുന്നത്.


ഈ പശ്ചാത്തലത്തിൽ,  നമുക്ക് സ്വയം ചോദിക്കാം, നാം നമ്മുടെ ജനത്തെ അറിയുന്നുവോ? 'അറിയുക' എന്നതിന് ബൈബിളിൽ, വിശേഷിച്ചും ഉല്പത്തി പുസ്തകത്തിൽ ശ്രേദ്ധയമായ മറ്റൊരു അർത്ഥം ഉണ്ടെന്ന് കൂടി മറക്കാതിരിക്കാം. 


നമ്മൾ നമ്മുടെ ജനത്തെ അറിയുന്നുവോ, അറിയാൻ ആഗ്രഹിക്കുന്നുവോ,

ശ്രമിക്കുന്നുവോ? 

യാന്ത്രീകമായി

ആരാധനാക്രമം നിർവഹിക്കുന്നില്ലേ, ക്രിസ്തീയ കരുതലില്ലാതെ, നിസ്സംഗമായി പ്രസംഗിക്കുന്നില്ലേ, ഇടപെടുന്നില്ലേ? ജനത്തിന്റെ നോവ്, ഓരോ വ്യക്തിയുടെയും നോവ്, ഇല്ലായ്മ നമ്മുടേതുകൂടിയാവുന്നുവോ... 


ഏതാണ്ട് ഇതുതന്നെയല്ലേ നമ്മൾ വൈദീകാരോട് രൂപതാനേതൃത്വത്തിനുമുള്ളത്? നമുക്ക് യേശുവിന്റെ മുന്നിലിരുന്ന് സമൂലമായ ആത്മാശോധന നടത്താം, ധൂർത്തപുത്രനെപ്പോലെ തിരിച്ചറിവോടെ നല്ലിടയന്മാരായി മടങ്ങിവരാം, നമ്മുടെ ജനത്തിന് ആശ്വാസമായി, പ്രതീക്ഷയായി, മാതൃകയായി ജീവിക്കാം, പ്രത്യേകിച്ച് ഒൻപത് യുവാക്കൾ നമ്മുടെ നിരയിലേക്ക് ഉയർത്തപ്പെട്ട ഈ സാഹചര്യത്തിൽ, ഉടനെ നടക്കാനിരിക്കുന്ന സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിൽ...


നമുക്ക് പരസ്പരം സഹായിക്കാം, ശക്തിപ്പെടുത്താം, പ്രചോദനമാവാം, സഹയാത്രികരാവാം... അങ്ങനെ, നമ്മുടെയിടയിൽത്തന്നെയുള്ള ദൈവരാജ്യം യാഥാർഥ്യമാക്കാം. 

നന്ദി.

സ്വർഗ്ഗരോഹണം...

 സ്വർഗ്ഗരോഹണം...

            01.06.2025

Acts 1:1-11/ Eph 1:17-23 (Heb 9:24-28,10:19-23)/ Lk 24:46-53.


"For Christ has entered... into heaven itself, now to appear in the presence of God on our behalf." 

(Heb 9: 24)

Parallel: Lk 24:50-53 - Mk 16:19-20 - Acts 1:9-11

വചനം പങ്കുവയ്ക്കൽ


ഇന്ന് സ്വർഗ്ഗരോഹണ തിരുനാളാണ്. നന്മകൾ ചെയ്തുകൊണ്ട് കടന്നുപോയ മനുഷ്യ പുത്രനെ തിന്മയുടെ ശക്തികൾ ഇല്ലായ്മ ചെയ്തുവെങ്കിലും, നന്മയെ നിശ്ശേഷം നിഗ്രഹിക്കുവാൻ സാധ്യമല്ല എന്ന സന്ദേശമായി അവിടുന്ന് ഉയിർത്തെ ഴുന്നേറ്റു. ഉദ്ധിതനായ അവിടുന്ന് ശിഷ്യന്മാരെ പുതിയ നിയോഗത്തിനു വേണ്ടി ഒരുക്കിയതിനു ശേഷം തന്റെ പിതാവി ങ്കലേക്ക് ആരോഹണം ചെയ്തതിന്റെ ഓർമ്മ യാണത്...


ഈ സംഭവം ഇന്നത്തെ സുവിശേഷ (ലൂക്കാ)യി ലെന്നപോലെ ആദ്യ വായന(നടപടി)യിലും പ്രതിപാതിച്ചു കേട്ടു. മാർക്കോസും ഇത് പറഞ്ഞാണ് തന്റെ സുവിശേഷം അവസാ നിപ്പിക്കുന്നത്. അങ്ങനെ, ഉയിർത്ത യേശുവാണ് സ്വർഗ്ഗരോ ഹണം ചെയ്തത്...


ക്രൈസ്തവീകതയുടെ കാതലാണ് ഉയിർപ്പ് (പൗലോസ്)... നമുക്ക തൊരു വിശ്വാസ സത്യ മെങ്കിലും പണ്ഡിതരുടെ ഇടയിൽ ഇത് ഇന്നു മൊരു വിവാദ വിഷയം തന്നെ. 


ഉയിർപ്പും സ്വർഗ്ഗരോഹ ണവും സ്വർഗത്തെ മുൻ നിർത്തിയാണ്. എന്താണ് സ്വർഗം, എവിടെയാണത് എന്നതും, നമ്മൾ വിശ്വാസികൾക്ക് ഒരു വിഷയമല്ലായിരിക്കാം... 


വേദപുസ്തകത്തിൽ അത് പലപ്പോഴും ദൈവത്തിന് പകര മായി ഉപയോഗിച്ച് കാണുന്ന മറ്റൊരു സംജ്ഞയാണത്. അങ്ങനെ, ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന താണ് സ്വർഗം. യേശു വിനും അങ്ങനെതന്നെ.


അതിലുപരി, ദൈവം യേശുവിന് പിതാവാണ്, ദുഷ്ടരുടെയും ശിഷ്ട രുടെയും മേൽ ഒരു പോലെ മഴ പെയ്യിക്കു കയും സൂര്യനെ ഉദിപ്പി ക്കുകയും ചെയ്യുന്ന പിതാവ്... ആകാശത്തിലെ പറവ കളെയും വയലിലെ ലില്ലികളെയും പോറ്റു ന്ന, ഉടുപ്പിക്കുന്ന അവിടുന്ന് അവയെ ക്കാൾ എത്രയധിക മായി അവിടുത്തെ മക്കളായ നമ്മെ പോറ്റുകയില്ല? ധൂർത്ത പുത്രനെക്കാളും സ്നേ ഹത്തിൽ ധൂർത്ത് കാണിക്കുന്ന പിതാവ്, കാണാതെ പോയ ഒന്നി ന് വേണ്ടി ബാക്കിയുള്ള 99-നെ വഴിയരികിൽ വിട്ടിട്ട് അന്വേഷിച്ച് തോളിലേറ്റി വരുന്ന നല്ല ഇടയൻ...


സ്വർഗം എന്നത് ദൈവ പിതൃത്വത്തിലധിഷ്ഠിതമായ സാഹോദര്യവും സമത്വവും സഹാനു ഭൂതിയും അനുഭവിച്ച് സമാധാനത്തിൽ സഹവർത്തിത്വത്തിൽ കഴിയുന്നതാണ്... 

ഇതിനെയാണ് യേശു  ദൈവരാജ്യം സ്വർഗ്ഗരാജ്യം എന്ന്

വിളിച്ചത്... നമ്മൾ, അവിടുത്തെ മക്കൾ, ശിഷ്യർ സ്വർഗോൻമുഖ രായി ജീവിക്കേണ്ടതി ന്റെകൂടി ഓർമ്മപ്പെടു ത്തലാണത്...

ഓർമ്മകളിലെ കൊച്ചുതുറ...

 ഓർമ്മകളിലെ കൊച്ചുതുറ...

 

തുടക്കം മുതലേ സംഭവ ബഹുലവും സങ്കീർണവുമായിരുന്ന

എന്റെ ശുശ്രൂഷാ ജീവിതം എൺപതു കളുടെ രണ്ടാം പാദ ത്തിൽ കൊച്ചുതുറ ഗ്രാമത്തിലേക്ക്, ഇടവകയിലേക്ക് മാറ്റപ്പെട്ടതോടെ ശമിക്കുകയും ശാന്ത മാവുകയായിരുന്നു.

മുപ്പതുകളിലേക്ക് കാലെടുത്തു വയ്ക്കുന്ന എനിക്കും എന്റെ പുതിയ ശുശ്രൂഷയ്ക്ക് ഭരമേൽപ്പിക്കപ്പെട്ട ജനത്തിനും തുറവിയു ള്ള മുൻവിധികളില്ലാ ത്ത സ്വതന്ത്ര മനസ്സും സമീപനങ്ങളുമായിരുന്നു...


എന്റെ സൗഹൃദവലയ ത്തിലേക്ക് ആദ്യം കടന്നു വന്നത്, വായന യിൽ തല്പരരായ, 'സ്വപ്ന' വായനശാല യുമായി ബന്ധമുള്ള കുറെ യുവാക്കളാണെ ങ്കിലും സന്തത സഹചാരികൾ എന്ന് പറയാവുന്നവരായി കടന്നുവന്നത് കുറെയ ധികം കൊച്ചുമക്കളാ യിരുന്നു... അവരിൽ മിക്കവരും ഇന്ന്, താരതമ്യേയേനെ അഭിമാനിക്കാവുന്ന ഇടങ്ങളിലുമാണ്... 

അങ്ങനെ, ഞങ്ങൾ വൈകുന്നേരങ്ങളിൽ ഒരുമിച്ച് കടപ്പുറത്ത് കൂടിയിരുന്ന് കളിക്കുക യും കഥ പറയുകയും 'പുത്തനൊരുക്കിളി പുന്നാരാക്കിളി/

ഭൂമുഖത്തിങ്ങനെ പാടി/ കുറെ പൂ വിതറുമ്പോ ലെ ഓതി//

സ്വർണക്കിളിക്കൂട് ദൈവാലയത്തിലെ പർണശാലയ് ക്കുള്ളിലല്ല/ ദേവൻ വർണനാധീതനുമല്ല//

പാടത്തെ പാവത്തിൻ കൈയിലെ ചേറിൽ/ നാടൻ പണിപ്പുരക്കാ രന്റെ വേർപ്പിൽ/ ചേരിയിൽ ചെറ്റപ്പുര യിൽ അന്നത്തിൽ/ ചേലിൽ തുടിക്കുന്നു ദൈവം//' പോലുള്ള വിപ്ലവ കവിതകളും/ പാട്ടുകളും പാടുകയും ആലപിക്കുകയും ചെയ്യുമായിരുന്നു.

പലപ്പോഴും ഈ കുട്ടിപ്പട്ടാളവുമായി ഒരുമിച്ച് വട്ടത്തിലിരുന്ന് ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ, അവരുടെ സജീവ പങ്കാളിത്തത്തോടെ ദിവ്യബലി അർപ്പിച്ച് ജീവിതത്തിനും പഠന ത്തിനും പ്രചോദനവും ഊർജവും സംഭരിക്കു മായിരുന്നു.


യുവാക്കൾക്ക് കൂടിവ രാൻ കളികൾക്കുമപ്പു റം സാഹിത്യ, സർഗ്ഗശ ക്തികളെ ഉത്തേജി പ്പിക്കുവാൻ... വായനയിലും സാഹിത്യ സൃഷ്ടിയിലും അഭിരു ചി വളർത്താൻ സഹാ യിക്കുന്ന ഒരു സംരംഭം ഒരു കൈയെഴുത്ത് മാസികയായി രൂപാന്തരം പ്രാപിച്ചു.


ഇടവക, പള്ളി, അജപാ ലനം എന്നിവയ്ക്ക് പുറ മെ സാമൂഹിക പ്രതിബ ദ്ധതകൂടി തട്ടിയുണർ ത്തപ്പെട്ടത് വിമോചന ദൈവശാസ്ത്ര പഠന ത്തിന് പുറമെ ബാംഗ്ലൂറി ലെ ഈശോ സഭ നടത്തിയിരുന്ന ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റി റ്റ്യൂട്ടിലെ ഒരു ഹ്രസ്വകാ ലപഠന (സ്വാമി അമ ലോർപവദാസ്) വും എന്നിൽ ഏറെ സ്വാധീ നം ചെലുത്തിയിട്ടുണ്ട്...

ഈ സമയത്താണ് നക്സൽ റീഓർഗനൈ സേഷൻ മൂവ്മെന്റുമാ യും അതിന്റെ തുടർച്ച യെന്നോണം ശ്രീലങ്ക യിലെ ലിബറേഷൻ ടൈഗർ മൂവ്മെന്റു മായും ബന്ധപ്പെടു വാനും ഇടയായി... ഒപ്പം, വിവാദപരമായ 'ക്രിസ്തുവിന്റെ അന്ത്യ പ്രലോഭന' നാടക അവതരണ, പ്രചരണം, പാർലിമെന്റ് തിരഞ്ഞെ ടുപ്പ് (പത്ര പ്രസ്താവന - ദേശാഭിമാനി) മുതലാ യവയിലും സാന്നിധ്യം അറിയിക്കേണ്ടി വന്നു. 


പിന്നെ, അയൽവക്ക വികാരിമാരുടെ (ഫാ. ബോസ്കോ, ആന്റണി സിൽവെസ്റ്റർ) സഹായ ത്തോടെ വിദേശ സഹാ യം ലഭ്യമായ പശ്ചാത്ത ലത്തിൽ ഇടവക തിരഞ്ഞെടുത്ത ഒരു നിർമ്മാണ കമ്മിറ്റിയു ടെ പൂർണ മേൽനോട്ട ത്തിൽ നിലവിലെ ദ്രവിച്ച പള്ളി പുതുക്കി പണി ആരംഭിച്ചു...


ബലിപീട(തടി)ത്തിൽ ഒരു ചെറു ബലിക്കല്ല് എന്ന സാധാരണ രീതി മാറ്റി ബലിപീടംതന്നെ കല്ലുകൊണ്ട് തീർത്തു. കൂടാതെ, ഇരിപ്പിടങ്ങ ൾ, വായനാ പീഠം മുത ലായവയും കല്ലുതന്നെ. അൽത്താരയുടെ ഇടതു വശം ചുടുക്കട്ട യിൽ ഉയർത്തിയ സക്രാരിയും വലതു വശം തറയിൽനിന്ന് ഉയർത്തിയ ചെറിയൊ രു കുന്നിന്മേൽ ചെത്തി മിനുക്കാത്ത  രണ്ടു മരക്കൊമ്പുകളുടെ കുരിശും സ്ഥാപിക്കാൻ ഒരുങ്ങുമ്പോൾ, അതിൽ തൂക്കുവാൻ അനുയോജ്യമായി കറുത്ത കല്ലിൽ തീർത്ത ഒരു ക്രൂശിത രൂപമുണ്ടെന്ന് ഫാ. ക്ലീറ്റസ് ഗോമസ് പറയുകയും അത് കൊണ്ടുവന്ന് സ്ഥാപി ക്കാൻ സഹായിക്കയും ചെയ്തു. അങ്ങനെ, കലർപ്പില്ലാത്ത വ്യതിരിക്തകളുടെ, അത്യാവശ്യ വിവാദങ്ങ ൾക്കിടയാക്കിയ വിശുദ്ധവേദി സജ്ജീകരിക്കപ്പെട്ടു...


ഇവിടെ വച്ചുതന്നെ,  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിരുദാന ന്തരപഠനം ഒരു റെഗുലർ വിദ്യാർഥി യായി ആരംഭിച്ച് പൂർത്തിയാക്കി.


വൈദീകർ പതിവായി ളോഹ ധരിക്കുന്ന രീതി, ഈ പ്രദേശത്ത് ഉപേക്ഷിച്ച്, ഞാൻ തുടക്കം കുറിച്ചു.


പിന്നെ, പ്രതിവർഷം ക്രിസ്തുമസിനോടാനുബന്ധിച്ച് കുടുംബങ്ങൾ പങ്കെടുക്കുന്ന ദിവസ ങ്ങളുടെ ഉല്ലാസ യാത്ര കളും സംഘടിപ്പിച്ചു.


ചുരുക്കത്തിൽ എന്റെ ശുശ്രൂഷ ജീവിതത്തിൽ പല പരീക്ഷണങ്ങളും നടത്തുവാൻ അവസ രം നൽകുകയും അങ്ങനെ എന്നിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ, ഞാൻ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാ ടൊരുപാട് ദീപ്തവും ഹൃദ്യവുമായ ഓർമ്മ കൾ സമ്മാനിച്ച കൊച്ചുതുറ ഗ്രാമത്തിന് മുൻപിൽ ആദരവോടെ കൈകൂപ്പട്ടെ... നന്ദി.

'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല'

 'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല'

I Cor 13:4-8

പ്രത്യാശയുടെ സന്ദേശം

കൊച്ചുതുറ - 14.06.'25


അതെ, സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, കാരണം ദൈവം സ്നേഹമാകുന്നു (1Jn 4:8), സ്നേഹം ദൈവമാകുന്നു. ദൈവം കാലാധീതനാണ്... അതുകൊണ്ട്  അവസാനവുമില്ല...


'സ്നേഹമില്ലെങ്കിൽ: ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്... 

ഞാൻ ഒന്നുമല്ല... എനിക്കൊരു പ്രയോജനവുമില്ല...

സ്നേഹം: സകലത്തെയും അതിജീവിക്കുന്നു...

വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനിൽക്കുന്നു. എന്നാൽ, സ്നേഹമാണ് സർവോത്കൃഷ്ടം.


പത്തു കല്പന കളും രണ്ടു കല്പനകളിൽ സംഗ്രഹിക്കാം: 1.എല്ലാറ്റിനും ഉപരി ദൈവത്തെ സ്നേഹിക്കുക. 2. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.

ഇവ രണ്ടും ഒരേ കല്പനതന്നെ: സ്നേഹം 


... വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്, പ്രവർത്തിയിലും സത്യത്തിലുമാണ്. (1Jn 3:18).

'ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല, എന്നാൽ നാം പരസ്പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വാസിക്കും' (4:12).

'ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.' (4:16).

'സ്നേഹത്തിൽ ഭയത്തിന് ഇടമില്ല.' (4:18)

'ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താൽ, അവൻ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല.' (4:20

"സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല"*

- സ്നേഹം ശാശ്വതമാണ്.

അതിന്റെ അർത്ഥം: 

1. നിരുപാധികം: സാഹചര്യങ്ങൾക്കോ, വ്യവസ്ഥകൾ ക്കോ, സ്നേഹ ത്തെ പരിമിതപ്പെടു ത്താനാവില്ല.

2. കാലാതീതം: സ്ഥലകാലങ്ങളെ അതിജീവിക്കുന്നു.  എപ്പോഴും പ്രസക്ത വും ശക്തവുമാണ്.

3. ശാശ്വതം: ശാരീരികതയ്ക്കപ്പുറവും നിലനിൽക്കും.

 ആനന്ദരഫലങ്ങൾ:

1. ബന്ധങ്ങൾ: മറ്റുള്ളവരുമായി ആഴത്തിലും ദീർഘവുമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നു. 

2. ആത്മീയ വളർച്ച: ആത്മീയ വളർച്ചയ്ക്ക്  അത്യാവശ്യമാണ്, നമ്മുടെ പ്രവർത്ത നങ്ങളെയും തീരു മാനങ്ങളെയും നയിച്ചുകൊണ്ട്.

3. പാരമ്പര്യം: ഭാവി തലമുറകളെ നിരന്തരമായി പ്രചോദിപ്പിക്കുന്ന പ്രതിഫലനം സൃഷ്ടിക്കുന്നു.

ബൈബിൾ പശ്ചാത്തലം:

വിശ്വാസികളുടെ ജീവിതത്തിൽ സ്നേഹത്തിന്റെ പ്രാധാന്യത്തെ ഊന്നി പ്പറയുന്നു. മറ്റ് ആത്മീയ ദാനങ്ങളുമായി തട്ടിച്ചുനോക്കുന്നു, അതിന്റെ സ്ഥിരതയും മൂല്യവും ഉയർത്തിക്കാ ട്ടുന്നു.

പ്രായോഗികത:

1. മുൻഗണന: ബന്ധങ്ങളിലും ഇടപെടലുകളിലും സ്നേഹം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

2. അനുകമ്പ: ചുറ്റുമുള്ളവരോട് സ്നേഹവും ദയയും പ്രകടമാക്കുക.

3. വെല്ലുവിളികൾ നേരിടുക: ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, പ്രതികരണങ്ങളും തീരുമാനങ്ങളും സ്നേഹത്താൽ പ്രേരിതമാകട്ടെ.


"സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല" എന്നത് അതിന്റെ പരിവർത്തനശക്തിയെയും ശാശ്വതമായ സ്വാധീനത്തെയും അനുസ്മരിപ്പിക്കുന്നു.


"காதல் மட்டும் சாவதில்லை/காவியம் சொல்கிறது/

காதலர்கள் வாழ்வதில்லை/ கல்லறை சொல்கிறது.//


നമുക്ക് പരിചിതമായ സ്നേഹ ഭാവങ്ങൾ സൗഹൃദ വും പ്രേമവു മൊക്കെ യാണ്. 

'ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു... സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.' (Gen 1:27).

'മനുഷ്യൻ ഏകനായിരി ക്കുന്നത് നന്നല്ല...' 2:18

'ഒടുവിൽ ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും... അതിനാൽ, പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവർ ഒറ്റ ശരീരമായിത്തീരും.' 2:23-24.

'നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും, നിനക്ക് ഭർത്താവിൽ അഭിലാഷമുണ്ടായിരിക്കും.' 3:16.


സ്നേഹത്തിന്റെ ശ്രോദസും, ഏറ്റവും ശക്തവും പ്രകടിതവു മായ ഭാവം പ്രേമം തന്നെ.

ഇതുപോലെയോ, ഇതിന്റെ പാരമ്യമോ ആണ് ദൈവ സ്നേഹം, സൃഷ്ടിക്ക് സൃഷ്ടാവിനോടുള്ള വാഞ്ച... 

ഭൂമിയിലെ ജലശ്രോത സ്സുകളെല്ലാം സമുദ്ര ത്തിലേക്ക് പ്രവഹിച്ച് നിപതിക്കുന്നതുപോ ലെ, അതുമായി ഒന്നായി ലയിച്ച് താന്താങ്ങളുടെ അസ്തിത്വം തന്നെ ഇല്ലാതാക്കി ഒന്നായി തീരുന്നതുപോലെ...


ഇത് ഇല്ലാതാവുകയില്ല, ആവാൻ പാടില്ല. അങ്ങനെയായാൽ സൃഷ്ടിയില്ല, പ്രപഞ്ച മില്ല, ജീവരാശി ഇല്ല!

ഈ ശക്തിയെ, ചൈതന്യത്തെയാണ് സ്നേഹം എന്ന് വിളിക്കുന്നത്...

ജീവൻ - ജീവിതം:

ശരീരത്തിലെ  കോശങ്ങൾ എണ്ണമില്ലാതെ അനുനിമിഷം ചത്തൊടുങ്ങുമ്പോഴും ജീവൻ നിലനിൽക്കുന്ന തുപോലെ, ജീവിതങ്ങൾ അവസാനിക്കുമ്പോഴും ജീവൻ തുടരുകയാണ്... സ്നേഹം ജീവനാണ്, ജീവൻ സ്നേഹമാണ്...

121- ആയ പല തലമുറകൾ കണ്ട ഒരു അമേരിക്കക്കാരൻ, ഭാര്യ മരിച്ചിട്ട് 30 വർഷങ്ങൾ കിടന്നിട്ടും അവരുടെ സ്നേഹത്തിന്റെ ഓർമ്മയിൽ തന്റെ 121-ാം ജന്മദിനത്തിൽ ഒരു പൊതുവേദിയിൽ ആ സ്നേഹത്തെ പാടി അനുസരിച്ച് ശ്രോതാക്കളെ, കാണികളെ ഈറനണിയിപ്പിക്കുന്ന രംഗം സ്നേഹത്തിന്റെ ഈ ശാശ്വത ഭാവം ഓർമ്മിപ്പിക്കുന്നതാണ്..


അപരനുവേണ്ടി ജീവിക്കുന്നതാണ് സ്നേഹം. മരം നിഴലും ഫലങ്ങളും നൽകുന്നതുപോലെ, മേഘം മഴ വാർഷിക്കു ന്നതുപോലെ, സൂര്യൻ പ്രകാശവും ചൂടും പകരുന്നതുപോലെ, മനുഷ്യർ അപരർക്കു വേണ്ടി ജീവിക്കേണ്ട വരാണ്...

'ക്രിസ്തു സ്വന്തം ജീവൻ നമുക്കുവേണ്ടി പരിത്യചിച്ചു എന്നതിൽനിന്നു സ്നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരർക്കുവേണ്ടി ജീവൻ പരിത്യജിക്കാൻ കടപ്പെട്ടിരിക്കുന്നു.' (1Jn 3:16).

പെന്തകോസ്ത് - 8.6.25

 പെന്തകോസ്ത് - 8.6.25

Acts 2:1-11/ Rom 8:8-17/  Jn 14:15-16 


ഇന്നത്തെ ആദ്യ വായനയിൽ പരാമർശിക്കുന്ന,  'അവരെല്ലാവരും പരിശുദ്ധാത്മാവാൽ നിറഞ്ഞ (Acts 2:1-11) പ്രത്യേക അനുഭവം ഉണ്ടായത് പന്തക്കു സ്താ ദിനം സമാഗത മായപ്പോഴാണ് (2:1).


പന്തക്കുസ്ത എന്നത് 

അൻപതിനെ സൂചിപ്പി ക്കുന്ന ഗ്രീക്ക് പദമാണ്. അതായത് പെസഹാ ആചാരണ ത്തിന് അൻപതു ദിവസങ്ങൾ ക്ക് ശേഷം.

സീനായ് മലയിൽ നിയമം നല്കപ്പെട്ടതി ന്റെ ഓർമ്മയും വിളവെടുപ്പ് ഉത്സവവും അന്നാണ് ആചരിച്ചിരു ന്നത്.


ഒപ്പം, യേശുവിന്റെ മരണവും, ഉയിർപ്പും പെസഹാ ആചാരണ ത്തോടെയുള്ള ദിവസ ങ്ങളിലായിരുന്നു. ശേഷം നാല്പത് ദിവസ ങ്ങൾ കഴിഞ്ഞാണ് അവിടുന്ന് സ്വർഗ്ഗരോ ഹണം ചെയ്തത്. അങ്ങനെയുള്ള പന്തക്കുസ്ത ദിനത്തിലാണ് ഈ പ്രത്യേക അനുഭവം (കൊടുങ്കാറ്റിന്റെ ശബ്ദം, അഗ്നിജ്വാല പോലുള്ള നാവുകൾ, വിവിധ ഭാഷകളിലുള്ള സംസാരം) ഉണ്ടായത്, 'അവരെല്ലാവരും പരിശുദ്ധാത്മാവാൽ നിറഞ്ഞു...


യേശുവും പരിശുദ്ധാത്മാവും:

'അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ് (Mt 1:20), 'പരിശുദ്ധാത്മാവ് നിന്റെമേൽ വരും... (Lk 1:35)...


'യേശു... ജോർദാനിൽവച്ച് യോഹന്നാനിൽനിന്നു സ്നാനം സ്വീകരിച്ചു. വെള്ളത്തിൽനിന്നു കയറുമ്പോൾ... ആത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. സ്വർഗ്ഗത്തിൽനിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയ പുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു' (Mk 1:9-11)


'കർത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്. ദാരിദ്രരെ സുവിശേഷം അറിയി ക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചന വും അന്ധർക്ക് കാഴ്ച യും അടിച്ചമർത്തപ്പെട്ട വർക്കു സ്വാതന്ത്ര്യവും കർത്താവിന് സ്വീകര്യ മായ വത്സരവും പ്രഖ്യാ പിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കു ന്നു.' (Lk 4:18-19).

 നിങ്ങളോടുകൂടെയായിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്കു തരുകയും ചെയ്യും. (Jn 14:15-16)

( നിങ്ങൾ പരിശുദ്ധാ ത്മാവിനെ സ്വീകരിക്കു വിൻ... Jn 20:19-23)


'പീഡാസഹനത്തിനു (ഉയിർപ്പിന്) ശേഷം നാല്പതു ദിവസത്തേക്ക് യേശു അവരുടെയി ടയിൽ പ്രത്യക്ഷനായി... നിങ്ങൾ ജറുസലേം വിട്ടു പോകരുത്. എന്നിൽനിന്നു കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ... (Acts 1:3-4) 

പരിശുദ്ധാത്മാവ് വന്നു കഴിയുമ്പോൾ ശക്തി പ്രാപിക്കും... സാക്ഷികളായിരിക്കും (8). ഇവർ ഏകമനസ്സോ ടെ യേശുവിന്റെ അമ്മ യായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദര രോടുമൊപ്പം പ്രാർത്ഥ നയിൽ മുഴുകിയിരുന്നു (14).

അവരെല്ലാവരും പരിശുദ്ധാത്മാവാൽ നിറഞ്ഞു... (Acts 2:1-11)


അതുവരെ ഭയന്നു വിറച്ച്, പൂട്ടിയ മുറികൾക്കുള്ളിൽ ഇരുന്നവർക്ക് പുതിയൊരനുഭവം...

- ധൈര്യം, തന്റേടം 

- അവരുടെ വാക്കുകൾ കേട്ടവർക്കെല്ലാം മനസ്സിലാവുന്നു...

- ബോധ്യമാവുന്നു 

- അവർ ഇവരുടെ ഗണത്തിൽ ചേരുന്നു

- സഭ ഉടലെടുക്കുന്നു 

- പുതുയുഗം ആരംഭിക്കുന്നു

- ആത്മീക നവോദ്ധാനം

- വൈവിധ്യങ്ങളുടെ ഐക്യപ്പെടൽ...

- പ്രേഷിതത്വം ആരംഭിക്കുന്നു...


 ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളവനല്ല.(Rom 8:8-17)


വീണ്ടും, 'കർത്താവിന്റെ ആത്മാവ് എന്റെമേലു ണ്ട്. ദാരിദ്രരെ സുവിശേ ഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരി ക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർ ത്തപ്പെട്ടവർക്കു സ്വാത ന്ത്ര്യവും കർത്താവിന് സ്വീകര്യമായ വത്സര വും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.' (Lk 4:18-19).



Wednesday, June 4, 2025

എന്നിലേക്ക്...

[ഒരു സാമാന്യന്റെ ആത്മകഥ...

Saint Paul VI loved to quote the words of Terence: "I am a man: I regard nothiing human as alien to me." (p.206 of 'Hope', The Autobiography of Pope Francis, Penguin/Viking, UK, 2025)

ആലുവയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ വായിച്ച, എന്നെ ഏറെ സ്വാധീനിച്ച ഒരു പുസ്തകമാണ്, J.A.T Robinson - ന്റെ 'Honest to God'. 

അതിനും മുൻപ്, പ്രീഡിഗ്രി പഠനകാലത്ത് എന്നന്നത്തേക്കുമായി ഒരു വാക്ക്/ ആശയം  ഫാ. മാത്യു കുഴിവേലിൽ SJ പറഞ്ഞു തന്നിരുന്നു, 'Authenticity'. 

ഇവയോട് ഒരു ഒത്തുതീർപ്പിനും, ഇന്നേവരെ ശ്രമിച്ചിട്ടില്ല.

എന്നാൽ, പഠന, പരിശീലന കാലത്തും പിന്നീട് ശുശ്രൂഷ രംഗത്തും, ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നുപോലും, ഇവയ്ക്ക് ആരും കാര്യമായ ഒരു പരിഗണനയും കൊടുത്തു കണ്ടിട്ടില്ല. 

ഈയടുത്ത ദിവസം മാത്രമാണ് ഭാഗ്യസ്മരണാർഹാനായ ഫ്രാൻസിസ് പാപ്പായുടെ ആത്മകഥ 'Hope' വായിച്ചു തീർത്തു എന്നുമാത്രമല്ല, അതിലൂടെ  ഒന്നിലും തളരാത്ത പ്രത്യാശ വേണം എന്ന കാര്യം ഉൾക്കൊള്ളുവാൻ കഴിഞ്ഞത്.

ഈ പശ്ചാത്തലത്തിൽ, 'ഇനി വേണ്ട' എന്നാഗ്രഹിച്ച ഇടവക (പൂജാരി) ശുശ്രൂഷ ഏറ്റെടുത്ത സാഹചര്യത്തിൽ ഒരു സാധാരണക്കാരനായ എന്റെയും ജീവിതം, ഞാനുമായി ബന്ധപ്പെട്ട മറ്റേതൊരു വ്യക്തിക്കും ദോഷം സംഭവിക്കാത്ത വിധം സത്യസന്ധമായി കുറിച്ചു തുടങ്ങാമെന്ന് ആഗ്രഹിച്ചത്...]


'സ്വയം അറിയുക' എന്നതാണ് അറിവിന്റെ പാരമ്യം എന്ന് കേട്ടിട്ടുണ്ട് .  'അഹം ബ്രഹ്‌മാസ്‌മി' അതായത് 'ഞാൻ ബ്രഹ്മം' എന്ന അദ്വൈത ബോധംകൂടി ഇതിനെ സാധൂകരിക്കുന്നുണ്ട് . 

അറിവ് ശക്തിയാണെന്ന് എനിക്കും ബോധ്യമുണ്ട്. ഈ അറിവ് മറ്റുള്ളവയെ ക്കുറിച്ചു, മറ്റുള്ളവരെക്കുറിച്ചുമൊക്കെയാണ്! സ്വയം അറിയുന്നവർ, അറിയാൻ ശ്രമിക്കുന്നവർ തുലോം വിരളമാണ്. അവർപോലും, തങ്ങളെ മറ്റുള്ളവർ എത്രയും നന്നായി, ഭംഗിയായേ അറിയാവൂ എന്ന് നിര്ബന്ധമുള്ളവരും. അതുകൊണ്ട്, പലരും, വിശേഷിച്ചും പൊതു പ്രവർത്തകർ, അതിൽ പ്രത്യേകിച്ച് മത - ആദ്ധ്യാത്‌മിക രംഗത്തുള്ളവർ, പലതും മൂടി വയ്ക്കുന്നതിനുപുറമെ ഛായം പൂശാൻ ശ്രമിക്കുന്നവരുമാണ്. 

എന്നാൽ സത്യം എന്നെങ്കിലും ഒരുനാൾ പുറത്തുവരും, വരാതിരിക്കാനാവില്ല അതിന്. 'നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കു കൊളുത്തി ആരും പാറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിൻ മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവര്ക്കും പ്രകാശം നൽകുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സത്പ്രവർത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ.' (മത്തായി 5:14-16). 


വിശുദ്ധി, നിഷ്കളങ്കത എന്നിവ സുതാര്യമാണ്, ആവണം. സപ്തതി കഴിഞ്ഞ ഒരുവൻ എന്ന നിലയ്ക്ക്, ഞാൻ എന്നെ അറിയുവാൻ എന്നിലേക്ക് തിരിയുകയാണ്... ആ അറിവ് നിങ്ങളുമായി സുതാര്യമായി പങ്കുവയ്ക്കാൻ ശ്രമിക്കുയാണ്... 

ഓർമ്മകൾ എഴുപതുകളുടെ തുടക്കത്തിലേക്ക് പോവുകയാണ്... വൈദീക പരിശീലനത്തിന്റെ ഭാഗമായ പ്രീഡിഗ്രി പഠനം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ, താമസം സെന്റ് ആൻഡ്രൂസ് ഇടവക പള്ളി മേടയിലും. അവിടെ പ്രതിമാസ അർദ്ധദിന ധ്യാനത്തിന്റെ ഭാഗമായി ഒരിക്കൽ ഫാ. മാത്യു കുഴിവേലിൽ എസ് ജെ ധ്യാനിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്ക് പിന്നെ എന്നത്തേക്കുമായി എന്നെ, എൻറെ ജീവിതത്തെ സാരമായി ,  സമൂലമായി  സ്വാധീനിച്ചു, അത് മറ്റൊന്നുമല്ല, 'authentic' എന്ന അടിസ്ഥാന അവസ്ഥതന്നെ. അതിന്റെ അർഥം 'സത്യസന്ധത, ആധികാരികത, വിശ്വസനീയത' എന്നൊക്കെയാണ്. 

പിന്നീട്, ആലുവാ സെമിനാരിയിൽ പഠിക്കുമ്പോൾ വായിച്ച, J.A.T Robinson- ന്റെ  'Honest to God' എന്ന പുസ്തകവും ആ അടിസ്ഥാന അവസ്ഥയിൽ എന്നെ സ്ഥിരീകരിച്ചു. ഈ മനോഭാവത്തോടെയാണ്, നിലപാടോടെയാണ് എന്നിലേക്ക് ഞാൻ കടക്കുന്നത്, എന്നെക്കണ്ടത്തുവാൻ... ആ കണ്ടെത്തലുകളെ, തിരിച്ചറിവുകളെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.

ഇന്ന്, ഞാൻ അറിയപ്പെടുന്നത് ഒരു 'വൈദീക'നായിട്ടാണ്. ഇത് ഒരു പൂജാരി എന്നതിലുപരി ഒരു ശുശ്രൂഷകൻ എന്ന് കാണുവാൻ, ജീവിക്കുവാൻ ആഗ്രഹിക്കുന്നത്, ശ്രമിക്കുന്നത്. യേശുവിന്റെ പ്രബോധനങ്ങളിൽ  ആധികാരികമായ ഒന്നായി ബുൾട്ട്മാൻ എന്ന ബൈബിൾ പണ്ഡിതൻ പറയുന്ന വാക്കുകൾ ഇവയാണ്: 'മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കു വേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ.' (മർക്കോസ് 10:45). യേശു വീണ്ടും പറയുന്നു, 'നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം.' (യോഹന്നാൻ 13:14). ഇതുകൊണ്ടായിരിക്കണം, കത്തോലിക്കാ സഭാ തലവൻ സ്വയം 'servus servorum Dei' (servant of the servants of God), അതായത്, ദാസന്മാരുടെ ദാസൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നത്. [എങ്കിലും, യേശു നമ്മെ 'ദാസന്മാരെന്നല്ല, 'സ്നേഹിതന്മാർ' എന്നു വിളിച്ചു. (യോഹന്നാൻ 15:15).] അതുകൊണ്ടുതന്നെ 'യജമാനത്വം, അധികാരം' എന്നിവ തീർത്തും പാടില്ല എന്ന് പഠിപ്പിച്ചു (മർക്കോസ് 10:42), ശ്രേണിവൽക്കരണവും. 


എന്റെ ബാല്യത്തിൽ നിന്നു തുടങ്ങാട്ടെ. ഞാൻ ജനിച്ചത്, താമ്രപരണി ആറ് (കുഴിത്തുറ ആറ്) അറബിക്കടലിൽ സംഗമിക്കുന്ന സുന്ദരമായ  ഇരയുമൻതുറ എന്ന കടലോര ഗ്രാമത്തിലാണ്. അന്നിത് തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഒരുപക്ഷെ, മലയാള താരാട്ടു പാട്ടിന്റെ കവി ഇരയിമ്മൻ തമ്പിയെ അനുസ്മരിക്കാൻ അനുമോദിക്കാൻ കൂടിയാവണം ഈ പേരും. 

തമിഴ് എന്റെ 'മാതൃ' ഭാഷയാണ്, അതിലുപരി വൈകാരിക ഭാഷയും. എന്നാൽ ഞാൻ ആദ്യം വായിച്ചും എഴുതിയും തുടങ്ങിയത് മലയാളത്തിലും, കാരണം എന്റെ ചേച്ചി പഠിച്ചിരുന്നത് മലയാള ക്ലാസ്സിലായതുകൊണ്ടും എന്റെ അച്ഛൻ പഠിച്ചത് മലയാളമായതുകൊണ്ടും എന്റെ അമ്മ കേരളത്തിന്റെ ഭാഗമായ പൊഴിയൂരിൽ നിന്നുമായതുമൊക്കെക്കൊണ്ടു മാവാം. 

1976 മുതൽ ഞാൻ എഴുതിത്തുടങ്ങിയ തമിഴ് കവിതകളിൽ ഒരെഴുപതെണ്ണം സമാഹരിച്ചു 'ഉൻ സന്നിധിയിൽ' എന്ന പേരിൽ ഇക്കഴിഞ്ഞ മെയ് മാസം പത്താം തിയതി പ്രസിദ്ധീകരിച്ചപ്പോൾ, മലയാളത്തിൽ എന്തേ ഒന്നും എഴുതുകയോ (!) പ്രസിദ്ധീകരിക്കുകയോ (!) ചെയ്യാത്തത് എന്ന ചോദ്യത്തിന് ഉത്തരമായിട്ടുകൂടി  ഇപ്പോൾ ഈ 'ആത്മ കഥ' പരിമിത പരിജ്ഞാനം മാത്രമുള്ള മലയാളത്തിൽ എഴുതുകയാണ്. 

അമ്മയുടെ ആദ്യത്തെ കുഞ്ഞു (മകൻ) ശൈശവത്തിൽത്തന്നെ മരണപ്പെടുകയും പിന്നെ കുറേക്കാലത്തേയ്ക്ക് മക്കളില്ലാതിരിക്കയും ചെയ്ത സാഹചര്യത്തിൽ വല്യമ്മയുടെ മകളെ 'അമ്മ എടുത്തുവളർത്തി. അവരാണ് എന്റെ ചേച്ചി. പിന്നെ ഏഴു വർഷങ്ങൾക്കിപ്പുറമാണ് ഞാൻ ജനിച്ചത്. ശേഷം എനിക്കൊരു അനിയനും അനിയത്തിയും ജനിച്ചു. 

ഞാൻ ജനിച്ച അടുത്ത വർഷം മാത്രമാണ് ഞങ്ങളുടെ പ്രദേശം, ഇന്നത്തെ കന്യാകുമാരി ജില്ലാ ഭാഷാടിസ്ഥാനത്തിൽ മദ്രാസ് സംസ്ഥാനത്തോട്, ഇപ്പോഴത്തെ തമിഴ്‌നാട്, ചേർക്കപ്പെട്ടത്. അങ്ങനെ ഞാൻ ഞങ്ങളുടെ സർക്കാർ പള്ളിക്കൂടത്തിലെ (Govt. UPS, Poothurai) ആദ്യ തമിഴ് ക്ലാസ്സിലെ വിദ്യാർത്ഥി യുമായി. തുടർന്നുള്ള കാലം ദ്രാവിഡ (തമിഴ്) പ്രക്ഷോപത്തിന്റെ, യുക്തിചിന്തയുടെ, തമിഴ് സ്വാഭിമാനത്തിന്റെതൊക്കെയായിരുന്നു. എന്റെ അച്ഛൻ അറിയപ്പെട്ട ഒരു സംഗീതജ്ഞൻ, പ്രൊഫഷണൽ നാടക നടൻ, മുൻകാല ബ്രിട്ടീഷ് പട്ടാളക്കാരൻ എന്നിവയ്ക്ക് പുറമെ തികഞ്ഞ ഒരു ദ്രാവിഡ പ്രസ്ഥാനക്കാരനുമായിരുന്നു. അമ്മ നിരക്ഷരയെങ്കിലും നന്മയുടെ, ഉത്തരവാദിത്വത്തിന്റെ  പ്രതീകമായിരുന്നു. 

എന്റെ ഓർമ്മയിൽ അച്ഛന് ചമ്പക്കച്ചവടമായിരുന്നു. കൊഞ്ച് കയറ്റുമതി തുടങ്ങിയ കാലമായതിനാൽ അതിൽ ഒരുതരം കുത്തക ആ പ്രദേശത്ത് അച്ഛനുണ്ടായിരുന്നു. അന്ന് അതിന്റെ ഭാഗമായി തിരുവനന്തപുരം നേമത്തെ കമ്പനിയിൽ കാശ് വാങ്ങാൻ എന്നെ അയക്കുമായിരുന്നു. വലിയ സാമ്പത്തിക ഇടപാട് ആയതിനാൽ ഒരു കണക്കപ്പിള്ള ഉണ്ടായിരുന്നു. ഒരിക്കൽ ആദ്ദേഹം വലിയൊരു തിരിമറി നടത്തിയപ്പോൾ ഞാനതിന്റെ കണക്ക് സൂക്ഷിക്കുന്ന ജോലിയും ചെയ്യേണ്ടിവന്നു.  അങ്ങനെയുള്ള സമൃദ്ധിക്കൊപ്പം അച്ഛന്റെ നിരുത്തരവാദ ഉല്ലാസ ജീവിത ശൈലികളാൽ ദാരിദ്ര്യവും അന്യമായിരുന്നില്ല. അത്തരം സാഹചര്യങ്ങളിൽ അമ്മയുടെ കുടുംബത്തിലേക്ക്, പൊഴിയൂരിലേക്ക് (എവിഎം കനാലിലൂടെ വള്ളത്തിലും, ഏകനായി കാൽനടയായിട്ടുമൊക്കെ) മിക്കവാറും വാരാന്ത്യങ്ങളിൽ പോകുമായിരുന്നു. അമ്മൂമ്മയുടെ, വല്യമ്മയുടെ അടുത്താണെങ്കിലും, അത് എന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്താതിരുന്നില്ല, അന്നേതന്നെ.

ഹൈ സ്കൂളിൽ പഠിക്കുമ്പോൾ നാട്ടിലുണ്ടായ ഒരു വഴക്കിൽ ഗുരുതരമായ അക്രമ പ്രത്യാക്രമങ്ങളിൽ  അച്ഛനുൾപ്പെടെ പലരും പ്രതികളായപ്പോൾ അച്ഛൻ നേരത്തെ ഉപേക്ഷിച്ച മൽസ്യബന്ധനം, ഈ സമയത്ത് യന്ത്രവത്കൃത രീതിയിൽ കൊല്ലം ശക്തികുളങ്ങരയിൽ വീണ്ടും തുടരേണ്ടിവന്നു. അങ്ങനെ ചെറുപ്പം മുതലേ കൊല്ലവും എനിക്ക് പരിചിത മേഖലയായി.  

ഈ സമയത്താണ് ഞാൻ എസ് എസ് എൽ സി (പതിനൊന്നാം ക്ലാസ്)  ജയിക്കുന്നത്. ബാല്യ കൗമാരങ്ങളിൽ പള്ളിയുമായും, പിന്നീട് അൾത്താര ബാലനായി ശുശ്രൂഷ ചെയ്തതുകാരണം ഇടവക വികാരിയുമായി അടുപ്പമുണ്ടായിരുന്നതിനാലും, ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ സമ്പന്നയായ ഒരു ആന്റി എന്നെയും അമ്മയെയും പ്രേരിപ്പിചെയ്തുകൊണ്ടുമൊക്കെ സെമിനാരിയിൽ ചേരാൻ ഒരുങ്ങി. അച്ഛന്റെ എതിർപ്പിനെ പ്രസ്തുത ആന്റി പറഞ്ഞു മനസ്സിലാക്കിച്ചു എന്നെ തിരുവനന്തപുത്തെ  മെത്രാസന മന്ദിരത്തിൽ തെരഞ്ഞെടുപ്പിന് അയച്ചു. ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. 

പിതൃതുല്യനായ ഗബ്രിയേൽ അച്ഛനും സൗമ്യനായ മാർട്ടിൻ അച്ഛനും യുവ വൈദീകൻ സൂസപാക്യം അച്ഛനുമൊക്കെ നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ചു.  തിരുവനന്തപുരം പാളയത്തെ സെൻറ് വിൻസെന്റ്സ് മൈനർ സെമിനാരിയിലെ ഒരു വർഷത്തെ പഠനത്തിന് ശേഷം തുമ്പ സെൻറ് സേവിയേഴ്‌സ് കോളേജിൽ രണ്ടു വർഷത്തെ പ്രീ ഡിഗ്രി പഠനം സെൻറ് ആൻഡ്രൂസ് ഇടവക വൈദീക മന്ദിരത്തിൽ താമസിച്ചു  പൂർത്തിയാക്കി. 

തുടർന്ന് ആലുവയിലെ കാർമെൽഗിരി സെമിനാരിയിൽ തത്വശാസ്ത്ര പഠനവും മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. പരിശീലന കാലയളവിൽ ആത്മാഭിമാനത്തിന് ക്ഷത മേൽപ്പിക്കുന്ന സാഹചര്യങ്ങളെ ശക്തമായി നേരിട്ടു, ഒപ്പം സത്യസന്ധതയുടെ പേരിൽ ആരുടെ മുൻപിലും ഒരു ഒത്തുതീർപ്പിനും തയ്യാറായതുമില്ല, പരിശീലനംതന്നെ പാതിവഴിയിൽ നിർത്തേണ്ടിവരുമെന്ന സാഹചര്യത്തിൽ പോലും... ഈ കാലയളവിൽ കൂട്ടുകാട്, മുണ്ടംവേലി, കോട്ടപ്പുറം തുടങ്ങിയ ഇടവകകളിൽ അജപാലന പരിശീലനവും നേടി.... 

ദൈവശാസ്ത്ര പഠന കാലത്ത് നടന്ന അസാധാരണമായ ഒരു പ്രതിഷേധം  പരാമർശിക്കാതെ പോകാൻ പാടില്ല.  ഈ കാലയളവിൽ ഞങ്ങളുടെ വേഷം ളോഹയാണ്. ആകപ്പാടെ ഉണ്ടായിരുന്ന ലാൻഡ്  ലൈൻ ഫോണിൽ കാൾ വന്നാൽ, ഇതിന്റെ മൊത്തം ബട്ടണുമിട്ടു അവിടെ ചെല്ലുമ്പോൾ കാൾ കട്ട് ആയിരിക്കും. അതുകൊണ്ട് ഇത്തരം സമയങ്ങളിലും പിന്നെ ലൈബ്രറി രേഫെക്ടറി മുതലായ സ്ഥലങ്ങളിലും ളോഹ ഒഴിവാക്കി കിട്ടണമെന്ന ആവശ്യം ഞങ്ങളുടെ ഫാദർ പ്രീഫെക്ടിനെ അറിയിച്ചപ്പോൾ അത് നല്ല നിർദ്ദേശമാണെന്നും പരിഹരിക്കണമെന്നും പറഞ്ഞു. നാളുകൾ പലതായിട്ടും ഒരു തീരുമാനവും ഉണ്ടാകാത്തപ്പോൾ ആ വർഷത്തെ റെക്ടർസ് ഡേയിൽ കളിക്ക് മുൻപ് ചായ കുടിക്കാൻ പോകും നേരം ളോഹ ഊരി പോകാമെന്നു ഞങ്ങൾ തീരുമാനിച്ചു പോവുകയും ചെയ്തു. അപ്രതീക്ഷിതമായി അന്ന് മെത്രാന്മാരുടെ സെമിനാരി കമ്മീഷൻ അവിടെ വരികയും ഞങ്ങളുടെ ഈ പ്രവർത്തി അവർക്കെതിരെയാണെന്നും വരുത്തിത്തീർത്തു. അതിന്റെ പരിഹാരമെന്ന നിലയിൽ ഞങ്ങൾ മൊത്തം നാല്പതിലധികം പേരെ പിരിച്ചുവിടാനും ഉത്തരവായി. എന്നാൽ നല്ലവനായ ആ റെക്ടർ ഞങ്ങൾക്കുവേണ്ടി ആ തീരുമാനം മാറ്റാൻ അവരുടെ കാലു പിടിക്കേണ്ടി വന്നു. എങ്കിലും അവർ ഞങ്ങളുടെ ക്ലാസ് റെപ്രെസെന്ററ്റീവിനെ ബലിയാടാക്കി ബാക്കിയുള്ളവരെ മോചിപ്പിച്ചു. അദ്ദേഹം ഇന്ന് 'ദി ഹിന്ദു' പത്രത്തിന്റെ പത്രാധിപ ദൗത്യത്തിൽ നിന്ന് വിരമിച്ചു പല കോളേജുകളിലും ജേർണലിസം അധ്യാപകനായി ജോലി തുടരുകയാണ്. അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന രൂപതാംഗം ഇപ്പോൾ ആ രൂപതയുടെ മെത്രാനുമായി! മറ്റൊരു സഹപാഠി മറ്റൊരു രൂപതയുടെ മെത്രാനുമാണ്. ഞങ്ങളെ പഠിപ്പിച്ചവരിലും മൂന്നു പേര് മെത്രാന്മാരായി. 

ഈ കാലഘട്ടത്തിൽ തന്നെ ഞങ്ങളുടെ രൂപതാ മെത്രാൻ പീറ്റർ ബെർണാഡ് പെരേര മരണപ്പെടുകയും ക്യാപ്പുച്ചിൻ സഭാംഗം ജേക്കബ് അച്ചാരുപറമ്പിൽ ഇവിടെ മെത്രാനായി. അദ്ദേഹമാണ് എന്നെ 22.12.1980-ൽ ഞങ്ങളുടെ ഇടവക, ഇരയുൻതുറ പള്ളിയിൽ വച്ച് അഭിഷേകം ചെയ്ത് വൈദീകനാക്കിയത്. അന്ന് വചന പ്രഘോഷണം നടത്തിയത് ഫാ. സൂസപാക്യമാണ്. 

ഇന്നുള്ളതുപോലെ ഇത്തരം അവസരത്തിനായി പ്രത്യേക ദിവ്യബലി വസ്ത്രങ്ങളോ മറ്റോ ഞാൻ വാങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു, അങ്ങനെ വാങ്ങിയുമില്ല. അതുകൊണ്ട് ഫാ. റൂഫസ് അദ്ദേഹത്തിന്റെതന്നെ അൽബും കാർമൽ കോൺവെന്റിൽ നിന്ന് ലളിത സുന്ദരമായ ഒരു ദിവ്യബലി വസ്ത്രവും  സംഘടിപ്പിച്ചു തന്നു. 

ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നെതെർലാൻഡിൽ നിന്നും 80 വയസ്സുള്ള എൻ്റെ ബെനഫാക്ടർ, മമ്മി മെന്റിങ് പോൾമാനും അവരുടെ മരുമകൻ ബെർട്ടസം വന്നിരുന്നു. പഠിക്കുമ്പോഴാകട്ടെ, ഇപ്പോൾ വന്നപ്പോഴാകട്ടെ, പരാമർശിക്കാൻ ഭാഗമുള്ള സാമ്പത്തിക സഹായം അവർ ചെയ്തില്ല. 

പിന്നീട് എൻ്റെ രണ്ടാമത്തെ ഇടവക, ഏതാണ്ട് 10 കിലോ മീറ്റർ ചുറ്റളവിലുള്ള 4 ഉപ ഇടവകകളുള്ള ഒരു മിഷൻ പ്രദേശമായ കീഴാരൂറിൽ ഒരു മോട്ടോർ സൈക്കിൾ വാങ്ങാൻ 12000/- രൂപ ഞങ്ങളുടെ രൂപത വഴി അയച്ചു തന്നു. അതുകൊണ്ട് ഒരു രാജ് ദൂത് മോട്ടോർ സൈക്കിൾ വാങ്ങി. അവിടെനിന്നും ചിനത്തുറയിലേക്ക് സ്ഥലം മാറ്റിയപ്പോൾ, അവിടെ രണ്ടു സ്ഥലങ്ങളിൽ കൃഷി ചെയ്യുവാൻ കടം വാങ്ങിയ തുക തിരിച്ചുകൊടുക്കാൻ വേണ്ടി ആ മോട്ടോർ സൈക്കിൾ വിൽക്കേണ്ടി വന്നു. 

23.12.1980, അഭിഷേകത്തിൻ്റെ അടുത്ത ദിവസം തന്നെ അഞ്ചുതെങ്ങ് ഇടവകയിലെ വികാരി ഫാ. തോമസ് പെരേരയെ സഹായിക്കാൻ നിയോഗിക്കപ്പെട്ടു. അവിടെ ചെന്നപ്പോൾ, അടുത്തുള്ള താഴംപള്ളി-അരയതുരുത്തി ഇടവകകളുടെ വികാരി ഫാ.ലോറൻസ് പോൾ പള്ളിത്തുറ ഇടവകയിലെ സംഘർഷവും തുടർന്നുള്ള പോലീസ് ഇടപെടലുകളും കൈകാര്യം ചെയ്യാൻ പോകേണ്ടി വന്നതുകൊണ്ട്  അവയുടെ ചുമതലയും വഹിക്കേണ്ടി വന്നു. അവിടെ വഞ്ചിയിലാണ് (കൊതുമ്പു വള്ളം) പോയിക്കൊണ്ടിരുന്നത്‌. 

1981 ഫെബ്രുവരി 16-ആം തിയതി തൊട്ടടുത്ത ഇടവകയായ പൂത്തുറയിലേക്ക് നിയമിതനായി. ഇവിടെ ഫാ.തോമസ് കോച്ചേരിയും സംഘവും (ജെയിംസ് ചക്കാലക്കൽ, മാത്യു ഊട്ടുക്കുളം) അവിടെ തൊഴിൽ  മേഖലയിൽ അവർ കണ്ട ചൂഷണങ്ങളെ പ്രതിരോധിക്കാൻ തൊഴിലാളികളെ ശാക്തീകരിക്കാൻ വിമോചന ദൈവശാസ്ത്ര ചായ്‌വുള്ള വ്യത്യസ്തമായ ശുശ്രൂഷ അവിടെ പരിചിതമായിരുന്നു. യുവതയെ പ്രബുദ്ധമാക്കാൻ ഒരു വായനാ ശാലയും ബാലികാ ബാലന്മാരെ ഇത്തരം ചിന്തയിലേക്കും സംസ്കാരത്തിലേക്കും വളർത്തിയെടുക്കാൻ തക്കവണ്ണം ഒരു ബാലവാടിയും ഉണ്ടായിരുന്നു. കൂടാതെ, മനുഷ്യാവതാരത്തിൻ്റെ ചുവടു പിടിച്ചു, അവിടുത്തെ സ്ത്രീകളെപ്പോലെ, അതേ സാഹചര്യങ്ങളിൽ ജീവിച്ച്‌ അവർക്ക് പ്രചോദനവും മാതൃകയും നൽകാൻ മെഡിക്കൽ മിഷൻ സഹോദരിമാരുടെ ഒരു സമൂഹവും അവിടെ ഉണ്ടായിരുന്നു. വിമോചന ദൈവശാസ്ത്ര ചിന്തകളിൽ ആകൃഷ്ടനായ എന്റെയും സ്വപ്നം ഇത്തരത്തിലുള്ള ഒരു ശുശ്രൂഷ തന്നെയായിരുന്നു.  അങ്ങനെ പ്രതീക്ഷയോടെ തുടങ്ങിയ ശുശ്രൂഷ വെല്ലുവിളികൾ ഉയർത്താതിരുന്നില്ല. അതിൽ തുടക്കക്കാരനായ എന്നെ പിടിച്ചുലച്ചത് 1982 മെയ് 2-നുണ്ടായ ഒരു പോലീസ് വെടിവയ്പ്പും അതിൽ, നിസ്സഹായനായ എൻ്റെ മുന്നിലുണ്ടായിരുന്ന ഗിൽബെർട്ടിൻ്റെ വെടിയേറ്റുള്ള മരണവും

ഇതുമായി ബന്ധപ്പെട്ട് കളക്ടർ ഉൾപ്പെടെയുള്ളവരെ അറിയിക്കുന്ന കൂട്ടത്തിൽ മുൻ വികാരിയും സാമൂഹിക പരിഷ്കർത്താവുമായ ഫാ. തോമസ് കൊച്ചേരിയെയും അറിയിച്ചു. അങ്ങനെ, അവിടേക്ക് വന്നുകൊണ്ടിരുന്ന അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത് വഴിത്തിരിവായി, അതായത് കൊല്ലപ്പെട്ട ഗിൽബെർട്ട്  വിസ്മരിക്കപ്പെടുകയും കോച്ചേരിയുടെ അറസ്റ്റ് വിവാദമാവുകയും അദ്ദേഹത്തിന്റെ ജയിൽ മോചനത്തെച്ചൊല്ലി സമരമുഖം തുറക്കപ്പെടുകയും ചെയ്തു. അങ്ങനെ, പ്രശസ്തിയിലേക്കുള്ള അദ്ദേഹത്തിന്റെ വിക്ഷേപണത്തറയായി ആ സംഭവികാസങ്ങൾ. തുടർന്ന് പോലീസ് വെടിവയ്പ്പിനെ അന്വേഷിക്കാൻ സർക്കാർ പതിവ് വഴിപാട് അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. 

ഒടുവിൽ, ജൂലൈ അവസാനം എന്നെ കീഴാരൂർ പള്ളിയിലേക്ക് മാറ്റി നിയമിച്ചു. ഇത് ഒരു ഉൾനാടൻ മിഷൻ പ്രദേശമാണ്. ഏതാണ്ട് പത്തു കിലോമീറ്റർ ചുറ്റളവിൽ അഞ്ചു പള്ളികൾ! കീഴാരൂറിന് പുറമെ, ആങ്കോട്, മാരായമുട്ടം,  മണ്ണൂർ, ഇടഞ്ഞി എന്നിവയാണ് മറ്റു പള്ളികൾ. കീഴാരൂർ ഒഴികെ ഒന്നിടവിട്ട ഞായറാഴ്ചകളിൽ മാത്രമാണ് രണ്ടു സ്ഥലങ്ങളിൽ ദിവ്യബലി അർപ്പിക്കപ്പെട്ടിരുന്നത്. 

കീഴാരൂറിൽ ഒരു കന്യാസ്ത്രീ മഠവും, ഒരു പ്രൈമറി സ്കൂളും, ഒരു തയ്യൽ പരിശീലന കേന്ദ്രവും ഉണ്ടായിരുന്നു. മാരായമുട്ടത്തുണ്ടായിരുന്ന പള്ളി മേടയിൽ ഒരു ബാലവാടി തുടങ്ങി. ഇടവകക്കാർ നിർബന്ധിച്ചതിന്റെ പേരിൽ ഒരു കുരിശടി അവിടെ പണിതു. ഇവിടെയും കീഴാരൂറും മരച്ചീനി കൃഷിയും തുടങ്ങി. 

ഇവിടെവച്ചുതന്നെ മാരായമുട്ടം ഉപദേശി ശ്രി സെൽവരാജിൽനിന്നും കളരിയും, നെല്ലിമൂട് സോമനിൽ നിന്നും തബലയും അഭ്യസിച്ചു. ഈ കാലയളവിൽ രൂപതാ വൈദീക സെനറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന്റെ ഭാഗമായി രൂപതാ സാമൂഹിക, കുടുംബ, അല്മായ ശുശ്രൂഷ കമ്മിഷനുകളിലും അംഗമായി.