Tuesday, October 1, 2024

'അമ്മ' 'റോസാ', സിസ്റ്റർ ലിൻസിയുടെ അമ്മയുടെ ആദ്യ സ്മരണാദിനം

 

'അമ്മ'റോസാ', സിസ്റ്റർ ലിൻസിയുടെ അമ്മയുടെ ആദ്യ സ്മരണാദിനം27.09.2024(2023).

പിതാവ്എബ്രഹാം (പാറെക്കാട്ടിൽ). സഹോദരൻ : Mathew P A Parekkattil house, Edeppillichira, Mulakkulam north p o, EKM DT, PIN 686664.

പുനരുത്ഥാനം1 Cor 15:12-17/ Ps 42:1-2/ Mt 22:23-33, Lk 14:14, Jn 11:24,25

മറിയം അമ്മ മാർക്ക് എക്കാലത്തെയും മാതൃക തന്നെ. അതല്ലേ, ജനക്കൂട്ടത്തിൽനിന്ന് മറ്റൊരാമ്മ വിളിച്ചു പറഞ്ഞത്: 'നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ പായോദരങ്ങളും ഭാഗ്യമുള്ളവ' (Lk 11:27) എന്ന്.

മറിയംതന്നെയും തന്റെ ഔന്നത്യം ഒരർത്ഥത്തിൽ പ്രവചിച്ചിരുന്നു, 'സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും' (1:48) എന്ന മരിയഗീതി സ്തോത്രത്തിലൂടെ.

 ഇനി, മറിയം എങ്ങനെ യാണ് ഔന്നത്യത്തി ലേക്ക് ഉയർന്നത് എന്ന് നോക്കാം:

ഒറ്റ വാക്കിൽ അത് 'ദൈവേഷ്ടം' നിറവേറ്റി ക്കൊണ്ടായിരുന്നു, അവളുടെ പുത്രനും, അതെ.

ജോസഫുമായി വിവാഹ നിശ്ചയം ചെയ്യപ്പെട്ടിരുന്ന കന്യക, അവർ സഹവസി ക്കുന്നതിന് മുൻപ് ഗർഭിണിയാവുന്നതിന്റെ അനന്തരഫലങ്ങൾ എന്തുമാവട്ടെ എന്ന നിലപാടോടെ

'ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ.' (Lk 1:38) എന്ന് സമ്മതം നൽകിയപ്പോൾ അവളിൽ

'വചനം മാംസമായി'. Jn 1:14

കാനായിലെ കല്യാണ വിരുന്നിലെ വീഞ്ഞിന്റെ കുറവ് പരിഹരിക്കാനുള്ള അവളുടെ ഉദ്യമത്തിൽ ഏതാണ്ട് നിസ്സംഗ നിലപാ ടെടുത്ത യേശുവിനെ ഒരർ ത്ഥത്തിൽ ആജ്ഞാപിക്കു കയാണവൾ. 'അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ.' 2:5 അതെ, നമ്മളും ദൈവേഷ്ടം നിറവേറ്റുന്നവരാവണം.

ശിഷ്യന്മാരുടെ അപേക്ഷ യിന്മേൽ യേശു പഠിപ്പിച്ച പ്രാർത്ഥനയിലും 'അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.' Mt 6:10 എന്ന്കൂടി പ്രാർത്ഥിക്കാനാണ് ആവശ്യപ്പെട്ടതും.

പീഡകളും കുരിശുമരണ വും മുനിൽക്കണ്ട്, നിസ്സഹായനായ അവി ടുന്ന്, ഗെത്സമനിയിൽ പാനപാത്രം കടന്നുപോക ണമേ എന്നാണ് പ്രാർത്ഥി ച്ചത്, എങ്കിലും '... എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ.' 26:39 എന്നുംകൂടി പറഞ്ഞവസാ നിപ്പിച്ചത്.

 മറിയം 'അമലോത്ഭവ' യായതുകൊണ്ട് ദൈവം അവളെ തെരെഞ്ഞെടു ത്തുവെന്ന് പറയുന്നത് യേശു 'ദൈവപുത്രനാ' യതുകൊണ്ട് ഉയിർപ്പിൽ മകുടമണിഞ്ഞ അത്ഭുതങ്ങളൊക്കെയും സാധ്യമായി എന്ന് പറയും പോലെയാണ്!

'നിങ്ങളുടെ സ്വർഗ്ഗസ്ഥ നായ പിതാവ് പരിപൂർണ നായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരാ യിരിക്കുവിൻ' (Mt 5:48),  എന്നും 'നിങ്ങൾ പരിശു ദ്ധരായിരിക്കുവിൻ. കാരണം, ഞാൻ

നിങ്ങളുടെ ദൈവമായ കർത്താവ്  പരിശുദ്ധനാ കുന്നു' (Lev 11:44) എന്നു

മുള്ള ആഹ്വാനങ്ങളുടെ പ്രസക്തി എന്ത്! ഇതിലും വലിയ വസ്തുതയല്ലേ,  'അവിടുന്ന് തന്റെ ഛായ യിൽ' നമ്മെ സൃഷ്ടിച്ചു എന്നത് Gen 1:27? പോരെങ്കിൽ,'ഞാൻ ലോകത്തിന്റെ പ്രകാശ മാണ്' Jn 8:12 എന്നു അവകാശപ്പെട്ട യേശു, 'നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്' Mt 5:14 എന്ന് നമ്മെ ഓർമ്മിപ്പി ക്കുന്നു . വീണ്ടും നമ്മെ 'സഹോദര'രായി Mt6:9, 'സ്നേഹിതരാ'യൊക്കെ Jn 15:15 അവിടുന്നു കണ്ടു.

പരിശുദ്ധി, പരിപൂർണത, ദൈവീകത എന്നിവയൊ ക്കെ ആർജ്ജിക്കപ്പെടേ ണ്ടതാണ്, ആർജ്ജിക്കാ നാവും, ആവണം. അതാ ണ് മറിയത്തിൽ, യേശു വിൽ, വിശുദ്ധരിലൊക്കെ സംഭവിച്ചത്, നമ്മിലും സംഭവിക്കേണ്ടത്.

'അവനും അവൾക്കും വിശുദ്ധനോ വിശുദ്ധയോ ആകാമെങ്കിൽ എനിക്കും ആയിക്കൂടെ? 'Every saint had a past and every sinner would have a future.'  അതുകൊണ്ട് നമുക്ക്, നമ്മുടെ അമ്മമാർക്ക് മാറിയത്തെപ്പോലെയാ വാൻ സാധിക്കും, സാധി ക്കണം.

അതെങ്ങനെ എന്ന് കാണാം: അത് 'ദൈവേഷ്ടം' അറിയാ ശ്രമിച്ചുകൊണ്ടും അത് ജീവിക്കാൻ ശ്രമിച്ചു കൊണ്ടുമാണ്. അങ്ങനെ യാണ്'വചനം മാംസ മാവുന്നത് '.

കല്ലിനെ അപ്പമാക്കുകയല്ല, സ്വന്തം ജീവിതത്തെ, ശരീര ത്തെ മറ്റുള്ളവർക്കുവേണ്ടി അപ്പമാക്കുകയാണ്, വെള്ളത്തെ വീഞ്ഞാക്കു കയല്ല, രക്തത്തെ വെള്ളമാക്കുകയാണ് വേണ്ടത്, അച്ഛൻ മക്കൾ ക്കെന്നപോലെ, കുടുംബ നാഥൻ  കുടുംബാങ്ങൾക്ക് എന്നപോലെ...

മറിയം ചെയ്തത് അതാണ്, വചനത്തിന് മാംസമേകിയതുമുതൽ, മാംസമായ വചനം പീഡി പ്പിക്കപ്പെടുന്നതും, ക്രൂശി ക്കപ്പെടുന്നതും കണ്ടു നിൽക്കുകയും, അവിടെവച്ച് ശിഷ്യഗണ ത്തെ സ്വന്തം മക്കളായി സ്വീകരിക്കുകയും ഒടുവിൽ ജീവൻ വെടിഞ്ഞ മകനെ മടിയിൽ കിടത്തി സ്വന്തം ഹൃദയം വാളുകൊണ്ടെന്ന പോലെ പിളർക്കപ്പെട്ടവളാണ് മറിയം. അങ്ങനെ, ഒരുപക്ഷെ യേശുവിന്റേ തിൽനിന്നും കഠിനമായ വ്യത, വേദന അവൾ അനുഭവിച്ചിട്ടുണ്ടാവും... അതിന്റെ പരിണിത ഫലമാണ് അവളുടെ സ്വർഗാരോഹണം, യേശുവിന്റെ ഉയിർപ്പും അതുതന്നെ...

അതാവണം ഓരോ യേശു ശിഷ്യന്റെയും വിളി: 'ഗോത മ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴി യുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടു വിക്കും.' Jn 12:24

അങ്ങനെ, മറിയം മാതാ പിതാക്കൾക്ക് മാത്രമല്ല, യേശുശിഷ്യർക്കെല്ലാം എക്കാലത്തെയും മാതൃക യാണ്. 'She was the first and best disciple of Jesus.', അതായത്, യേശുവിന്റെ ആദ്യത്തെയും എക്കാല ത്തെയും ഉദാത്തയുമായ ശിഷ്യയാണവൾ.

സ്വർഗാരോഹണമാണ്, ഉയിർപ്പാണ് ഒരുപക്ഷെ യഥാർത്ഥ സ്വാതന്ത്ര്യം. ഭാരതം ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കു മ്പോൾ, നമ്മൾ ശരിക്കും സ്വാതന്ത്രരാണോ എന്ന് ചിന്തിക്കാൻ നിർബന്ധി തരാവുന്ന അവസ്ഥാ വിശേഷമാണ് ഇന്നുള്ളത്. അതിന് നിതാന്ത ജാഗ്രത ആവശ്യമാണ്‌. അതുറപ്പാക്കി, നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാം.


No comments: