Wednesday, December 14, 2011

ദിവ്യ ബലി ആമുഖം: 
സ്ത്രീ-പുരുഷ ഭേതം തിരിച്ചറിഞ്ഞു, അതിന്റ്റെ പരസ്പര ആകര്‍ഷണത്തിനു വിധേയരായ ഏതൊരു സ്ത്രീയും പുരുഷനും കൊതിക്കുന്നതാണ് അവര്‍ തമ്മിലുള്ള പരപര സാന്നിത്യവും സഹവാസവും. അതിന്റ്റെ പ്രക്യാപനമാണ്: "മനുഷ്യന്‍ ഏകാനായിരിക്കുന്നത് നന്നല്ല... [ഉത്പത്തി ൨:൧൮]. ഈ സാന്നിത്യത്തെ -സഹവാസത്തെ പറ്റിയുള്ള സ്വപ്‌നങ്ങള്‍ നെയ്തെടുക്കുകയാണ് പിന്നീടങ്ങോട്ട്. അത്തരം യുവമിധുനങ്ങളില്‍ രണ്ടുപേര്‍ മാത്രമാണ് നമ്മുടെ കണ്ണിലുണ്ണികലായ കമിയും-ഡാനും.  അവരുടെ സ്വപ്‌നങ്ങള്‍ ഏതാനും നിമിഷങ്ങള്‍ക്കകം നമ്മെ ഏവരെയും സാക്ഷി നിറുത്തി ഈ തിരുസന്ന്തിയില്‍ സാക്ഷത്കരിക്കപ്പെടാന്‍ പോവുകയാണ്. 
ഇവര്‍ ഇന്നിന്റെ നായിക-നായകന്മാര്‍ മാത്രമല്ല, ഈ വിവാഹ കൂതാശയുടെ കാര്മികര്‍ കൂടിയാണ്; അതിനെ ആസീര്‍വതിക്കാന്‍ ആഗാതനാവുന്ന നമ്മുടെ അതിരൂപതാത്യക്ഷന്‍ സഭയുടെ ഔദ്യോഗിക സാക്ഷിയും! 
ഇതൊരു പ്രണയകഥയിലെ പര്യവസാനമല്ല, പിന്നയോ, മാതാപിതാക്കളും മറ്റു വേണ്ടപ്പെട്ടവരുംകൂടി കണ്ടെത്തി, സ്വര്‍ഗം [അങ്കുളിമുദ്ര] മുദ്ര ചാര്‍ത്തിയ സുന്ദര ബന്ധമാണിത്. പ്രണയ മുകുളങ്ങള്‍ ഇനി പോട്ടിവിടരാനിരിക്കുന്നതെയുള്ള്, പിന്നെ മലരായി, കതിരായി നിറഞ്ഞ ഐശ്വര്യത്തോടെ പരിലസിക്കട്ടെ, പ്രഭ വിടര്‍ത്തട്ടെ...
സ്നേഹത്തിന്റെ അതിസുന്ദരവും ആധ്യന്തികവുമായ ഭാവം യേശുവിന്റെതാണ്. ആ സ്നേഹം അനുസ്മരിക്കപ്പെടുന്ന, ആവര്‍ത്തിക്കപ്പെടുന്ന വേദി ഒരുങ്ങിക്കഴിഞ്ഞു. ആ വിശുദ്ധ വേദിയിലേക്ക് വൈദീക സ്രേഷ്ടര്‍ക്കൊപ്പം നിങ്ങളെ ഓരോരുത്തരെയും, വിശിഷ്യാ കമിയെയും ദാനിനെയും അവരിരുവരുടെയും മാതാപിതാക്കളുടെ നാമത്തില്‍ ഏറ്റവും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. സര്‍വോപരി ഈ വിവാഹം ആസീര്‍വതിക്കാന്‍ ആഗാതനാവുന്ന അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലിതയെയും ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാവരുടെയും നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

No comments: