Monday, April 22, 2019

Good Friday - വിശ്വാസികളുടെ പ്രാര്‍ത്ഥന


Good Friday
Memorial of the Lord’s Passion
St. Anne’s Forane Church, Pettah - 19.04.2019

വിശ്വാസികളുടെ പ്രാര്‍ത്ഥന 
1.     തിരുസ്സഭയ്ക്കുവേണ്ടി: നല്ല ഇടയനായ സ്നേഹ പിതാവേ, അങ്ങേ ഏക ജാതന്‍ യേശുവഴി മാനവ സമൂഹത്തിനു അങ്ങേ സ്നേഹവും കരുതലും വെളിപ്പെടുത്തിയല്ലോ. സഭയായിത്തീര്‍ന്ന അങ്ങേ പുത്രന്‍റെ ശിഷ്യഗണങ്ങളുടെ ജീവിതങ്ങളെ സ്നേഹപൂര്‍വ്വം നയിക്കണമേ. ലോകമെങ്ങും അതിവസിക്കുന്ന അവര്‍ അങ്ങേ പുത്രന്‍റെ ആഹ്വാനത്തിനൊത്തു ലോകത്തിന്‍റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായിത്തീര്‍ന്നു തിന്മയുടെ അന്തകാരമകറ്റാനും സ്വാത് നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് സ്വാതേകുവാനും ഇടയാക്കേണമേ. കര്‍ത്താവായ ക്രിസ്തുവഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കണമേ.
 
2.     പരിശുദ്ധ പിതാവിനുവേണ്ടി: സ്നേഹ പിതാവേ അങ്ങേ പ്രിയ പുത്രന്‍, തന്നോടുള്ള സ്നേഹത്തിനു പ്രത്യുപകാരമായാണല്ലോ അവിടുത്തെ ആടുകളെ മേയിക്കാന്‍ പത്രോസിനെ ഭരമേല്‍പ്പിച്ചത്. ആ ശിഷ്യ പ്രമുഖന്‍റെ പിന്‍ഗാമിയായിട്ടാണല്ലോ ഞങ്ങളുടെ പ്രീയങ്കരനായ ഫ്രാന്‍സിസ് പാപ്പാ അങ്ങേ എളിയ മക്കളായ ഞങ്ങളെയും, ഒരര്‍ഥത്തില്‍ ലോകത്തെത്തന്നെയും അങ്ങേ പുത്രന്‍റെ മാതൃകയില്‍ നയിക്കുന്നത്. അദ്ദേഹത്തെ സംരക്ഷിക്കണമേ, ഞങ്ങള്‍ ഓരോരുത്തരെയും ഒരു കുറവും കൂടാതെ വിശ്വാസത്തിലും വിശുദ്ധിയിലും വളര്‍ത്തണമേ.

3.     മറ്റു സഭാ ശുശ്രൂഷകര്‍ക്കുവേണ്ടി: ഞങ്ങളുടെ പ്രാദേശിക സഭയെ നയിക്കുന്ന ഇടയന്‍മാരെ, മറ്റു സഭാശുശ്രൂഷകരെ, സമര്‍പ്പിതാരെയും വിശുദ്ധീകരിച്ചു വിശ്വാസത്തില്‍ ആഴപ്പെടുത്തി ഞങ്ങള്‍ക്ക് യേശു ശിഷ്യത്വത്തിന്റെ നല്ല മാതൃക നല്കുന്നവരാക്കണമേ. അങ്ങനെ ഞങ്ങളും വിശുദ്ധീക്രുതരായി ദൈവജനമായിത്തീരാന്‍ അനുഗ്രഹിക്കണമേ.

4.     ജ്ഞാനസ്നാനാര്‍ഥികള്‍ക്കുവേണ്ടി: പശ്ചാത്തപിച്ചുകൊണ്ട്‌ പാപമോചനത്തിനായി അങ്ങേ പ്രിയ പുത്രന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം സ്വീകരിച്ചവരെ സ്വന്തം കുരിശുമെടുത്തു അവിടുത്തെ അനുഗമിക്കുന്ന യഥാര്‍ത്ഥ യേശുഷിശ്യത്വം അഭ്യസിപ്പിക്കണമേ,  അതിനുവേണ്ടിവരുന്ന വില, ജീവന്‍വരെ സമര്‍പ്പിക്കുന്ന വില, നല്‍കാനും പ്രാപ്തരാക്കനമേ. അവരിലൂടെ അങ്ങേ രാജ്യം ഇവിടെ യാതാര്‍ത്ഥ്യമാകാന്‍, അങ്ങേ ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറാന്‍ ഇടയാക്കണമേ.

5.     ക്രൈസ്തവരുടെ ഐക്യത്തിനുവേണ്ടി: സ്നേഹപിതാവേ അങ്ങേ പുത്രന്‍ യേശുവിന്‍റെ ശിഷ്യഗണങ്ങളാണല്ലോ ക്രൈസ്തവര്‍. എന്നാല്‍ ചരിത്രത്തിന്‍റെ ഗതിവിഗതികളില്‍പ്പെട്ടു പല താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പല വഴികളിലൂടെ ചരിക്കുകയാണവര്‍, മറ്റുള്ളവര്‍ക്ക് പലപ്പോഴും ദുര്‍മാത്രുകയായും. അങ്ങേ പുത്രന്‍റെ ആഗ്രഹാപ്രഹാരം ഒരാട്ടിന്‍പറ്റവും ഒരിടയനുമായി വളരാന്‍ അതിനുവേണ്ടി വരുന്ന എല്ലാ ത്യാഗവും വിട്ടുവീഴകളും ചെയ്തു അവര്‍ അങ്ങില്‍ ഒന്നാകാന്‍ ഇടയാക്കേണമേ.

6.     അക്രൈസ്തവ സഹോദരങ്ങള്‍ക്കുവേണ്ടി, വിശിഷ്യ യഹൂദ ജനത്തിനുവേണ്ടി: സ്നേഹപിതാവേ,  അന്നുവരെ അകലങ്ങളില്‍, ആകാശങ്ങളില്‍ ആയിരുന്ന, ഭയപ്പെട്ടിരുന്ന അങ്ങയെ ഞങ്ങളുടെ അടുത്തെത്തിച്ചതും, വാത്സല്യ പിതാവായി പരിചയപ്പെടുത്തിയതും അങ്ങേ പുത്രനാണല്ലോ. ആ പുത്രനെ, അവിടുത്തെ ജീവന്‍ വരെ നല്‍കിയുള്ള ത്യാഗത്തെ, അറിഞ്ഞിട്ടും അംഗീകരിക്കാത്തവര്‍, അനുകരിക്കാത്തവരെ ഈ വേളയില്‍ ഓര്‍ക്കുന്നു, വിശിഷ്യാ അങ്ങ് തെരഞ്ഞെടുത്ത്  വഴി നടത്തിയ, അവിടുത്തെയ്ക്കുവേണ്ടി കാത്തിരുന്ന, അങ്ങോരുക്കിയ അങ്ങേ ജനംപോലും അങ്ങേ പുത്രനെ അംഗീകരിക്കാത്തത് വിരോധാഭാസം എന്നു തോന്നും. അവരും മറ്റുള്ളവരും യേശു സ്നേഹത്തില്‍ സായൂജ്യം കണ്ടെത്താന്‍, അവിടുന്നിലൂടെയുള്ള രക്ഷ അറിയാന്‍ അനുഭവിക്കാന്‍ ഇടയാക്കേണമേ.

7.     ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്കുവേണ്ടി: സ്നേഹപിതാവേ, അങ്ങാണല്ലോ സര്‍വ്വ പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും, വിശിഷ്യാ അങ്ങേ ചായയിലും സാദൃശ്യത്തിലും ശ്രുഷ്ടിക്കപ്പെട്ട മനുഷ്യരുടെയും ഉത്ഭവവും ഉറവിടവും. അങ്ങിലാണ് എല്ലാം മടങ്ങേണ്ടതും വിലയം പ്രാപിക്കെണ്ടതും. എങ്കിലും അങ്ങില്‍ വിശ്വാസിത്തവരും ഉണ്ടെന്നും, അവരെയും അങ്ങ് പരിപാലിക്കുന്നെന്നും, സ്നേഹിക്കുന്നെന്നും കരുതുന്നു, ആകാശത്തിലെ പറവകള്‍ക്കൊപ്പം, വയലിലെ ലില്ലികള്‍ക്കൊപ്പവും. ചിലരെങ്കിലും അങ്ങയെ നിരാകരിക്കുന്നത് അങ്ങയെ വികലമായി അവധരിപ്പിക്കുന്നതിലുള്ള പ്രതിശേദമായിട്ടായിരിക്കാം. അവരെയും അങ്ങേക്ക് സമര്‍പ്പിക്കുന്നു. അവരെയും അനുഗ്രഹിക്കേണമേ, ആശീര്‍വദിക്കേണമേ.

8.     ഭരണാധികാരികള്‍ക്കുവേണ്ടി: സ്നേഹപിതാവേ, അങ്ങാണ്, അങ്ങ് മാത്രമാണ് ഞങ്ങളുടെ ശ്രുഷ്ടാവും നിയന്താവും. മറ്റുള്ളവര്‍ ആരായാലും അങ്ങേക്ക് വേണ്ടി അങ്ങേ ഹൃദയത്തിനൊത്തു ഞങ്ങളെ നയിക്കേണ്ടാവരോ മറ്റോ ആണ്. അങ്ങയുടെ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കും കഴിയാതിരിക്കെ, നന്മയും തിന്മയും തിരിച്ചറിഞ്ഞു അവരെ ഭരിക്കാന്‍, പരിപാലിക്കാന്‍ വേണ്ട ജ്ഞാനവും വിവേകവും സോളമനെപ്പോലെ നല്‍കി വ്യക്തി മാഹാത്മ്യമ്യം പരിപോഷിപ്പിക്കുന്നതിനൊപ്പം അടിസ്ഥാന ആവശ്യങ്ങളും സൌകര്യങ്ങളും ഒരുക്കുന്നവാര്‍കൂടിയാകാന്‍  അനുഗ്രഹിക്കേണമേ. 

9.     യാതനകള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടി: അങ്ങയുടെ ജനത്തിന്‍റെ ക്ലേശങ്ങള്‍ കണ്ട്, രോദനം കേട്ട്, യാതനകള്‍ അറിഞ്ഞ അവരെ മോചിപ്പിക്കാന്‍ ഇറങ്ങി വന്ന സ്നേഹപിതാവേ, ബന്ധിതര്‍ക്ക് മോചനവും, അന്ധര്‍ക്ക് കാഴ്ചയും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും നല്‍കാന്‍ അങ്ങേ പുത്രനെ അഭിഷേകം ചെയ്തയചുവല്ലോ. അവിടുന്നുതന്നെ കാലിത്തൊഴുത്തുമുതല്‍ കാല്‍വരിവരെ സഹനത്തിന്റെ മനുഷ്യനായി, മാതൃകയായി അതിന്‍റെ പാരമ്യം ഇന്ന് ഞങ്ങള്‍ സ്നേഹത്തോടെ അനുസ്മരിക്കുമ്പോള്‍ യാതനകള്‍ അനുഭവിക്കുന്നവരുടെ ദുരിതങ്ങള്‍ അകറ്റി അവര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യവും നല്‍കേണമേ എന്നു പ്രാര്‍ഥിക്കുന്നു.   

§  പങ്ക്രെഷ്യസ്/19.04.2019  



No comments: