Monday, April 22, 2019

Mass of the Last Supper


Holy Week – Paschal Triduum
Mass of the Last Supper – 18th April 2019

5.30 pm:
Ex 12:1-8, 11-14/ Res (1Cor 10:16) Ps 115: 12-13; 15-16bc/ 17-18/ 1 Cor 11:23-26/ Jn 13:1-15

ദിവ്യകാരുണ്യത്തിന്‍റെയും പൌരോഹിത്യത്തിന്റെയും സ്ഥാപനവും പരസ്നേഹകല്പന യുമാണ് ഇന്നനുസ്മരിക്കപ്പെടുന്ന ദിവ്യരഹസ്യങ്ങള്‍.

ആദ്യത്തെ വായന പെസഹാ അനുസ്മരണത്തേയും രണ്ടാമത്തേത് ദിവ്യകാരുണ്യ സ്ഥാപനത്തിന്റെയും സുവിശേഷം ശുശ്രൂശയിലൂടെയുള്ള പരസ്നേഹത്തെയുമാണ് അവതരിപ്പിക്കുന്നത്‌.

ആദം മുതല്‍ നോഹവരെയും,  ബാബേല്‍ ഗോപുരത്തിലൂടെ ഭൂമുഖത്തെല്ലാം ചിതറിക്കപ്പെട്ട നോഹിന്റെ സന്തതികള്‍ അബ്രാമില്‍ എത്തി, അദ്ദേഹത്തിന്‍റെ വിളിയോടെ അതൊരു പുതിയ ചരിത്രത്തിന്‍റെ ആരംഭാമാവുന്നു, അദ്ദേഹം ദൈവവുമായുള്ള ഉടമ്പടിയിലൂടെ, വിശ്വാസത്തിലൂടെ പൂര്‍വ്വ പിതാവാകുന്നു... ആ ചരിത്രം ഇസഹാക്കിലൂടെ, യാക്കോബിലൂടെ അദ്ദേഹത്തിന്‍റെ പന്ത്രണ്ടു മക്കളിലൂടെ, ജോസെഫിനെ ഈജിപ്തിലെ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതിലൂടെ, അവിടേക്കു, ക്ഷാമ നിവാരണത്തിനുവേണ്ട ധാന്യം വാങ്ങാന്‍ മറ്റു സഹോദരന്മാര്‍ വരുന്നതിലൂടെ ഇസ്രായേല്‍/യാക്കോബ് ഈജിപ്തിലെത്തുന്നു.  അവിടെ അടിമകളാക്കപ്പെടുന്നു. മോശ ജനിക്കുന്നു. അവനിലൂടെ, തന്‍റെ ജനത്തിന്‍റെ ക്ലേശങ്ങള്‍ കണ്ട, രോദനം കേട്ട, യാതനകള്‍ അറിഞ്ഞ ദൈവം, അവരെ മോചിപ്പിക്കാന്‍ കടന്നുവരുന്നു. അവിടുത്തെ കരുത്തേറിയ കരബലത്താല്‍ അവരെ മോചിപ്പിക്കുന്നതിന്റെ മുന്നോടിയായി പെസഹാ ആചരണത്തിലൂടെ അവരെ ഒരുക്കി ചെങ്കടല്‍ കടത്തി – പുറപ്പാട് - സീനായ് ഉടമ്പടിയിലൂടെ – കല്പനകളിലൂടെ – ഒരു നേതാവിന്‍റെ കീഴില്‍ കാനാന്‍ ദേശം കീഴടക്കി ഒരു ജനതയായി രൂപാന്തരപ്പെടുന്നു. ‘ഈ ദിവസം (പെസഹാ) നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇത് തലമുറതോറും കര്‍ത്താവിന്‍റെ തിരുനാളായി നിങ്ങള്‍ ആചരിക്കണം. ഇത് നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്പനയായിരിക്കും.’ (Ex 12: 14).

‘...ശിഷ്യന്മാര്‍ യേശുവിന്‍റെ അടുത്തുവന്നു ചോദിച്ചു: നിനക്ക് പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?’ ((Mt 26:17). യേശുവിനു ഇതൊരു വെറും അനുസ്മരണമോ അര്‍ത്ഥമില്ലാത്ത ആചാരമോ ആയിരുന്നില്ല. ആവശ്യം വേണ്ട ആടിന്‍റെ അഭാവത്തില്‍ അവന്‍ സ്വയം കുഞ്ഞാടാവുകയാണ്, യോഹന്നാന്‍റെ ശിഷ്യന്മാര്‍ക്ക് അവിടുത്തെ പരിചയപ്പെടുത്തിയ പ്രവചന തുല്യമായ, ‘ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്’ എന്നപോലെ, അപ്പത്തെ സ്വന്തം ശരീരമായും വീഞ്ഞിനെ രക്തമായും നല്‍കിക്കൊണ്ട്, തൊട്ടടുത്ത ദിവസം കാല്‍വരിയില്‍, മരക്കുരിശില്‍ സ്വയം മുറിക്കപ്പെട്ടും, പിളര്‍ക്കപ്പെട്ടും, രക്തം ചിന്തിയും അവിടുന്ന് ആ വചനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. അങ്ങനെ യഹൂദരുടെ പെസഹയെ യേശു തന്‍റെ ബലിയുടെ മുന്നോടിയായി, മുന്നാസ്വാദനമായി മാറ്റുകയായിരുന്നു; ഇന്ന് നമ്മുടെ ദിവ്യബലിയായി, ദിവ്യകാരുണ്യമായെല്ലാം...

പൌരോഹിത്യവും യേശുവുമായി, കടലും കടലാടിയും പോലെ, കിഴക്കുനിന്നു പടിഞ്ഞാറ് എത്രകണ്ട് അകന്നിരിക്കുന്നുവോ അത്രകണ്ട് അകല്‍ച്ചയുണ്ട്. പുരോഹിതസംഘമാണ് രാഷ്ട്രീയ നേതൃത്വവുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി യേശുവിനെ അതിക്ഷേപിച്ചു, അവഹേളിച്ചു, പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. അവിടുത്തേയ്ക്ക് അക്കൂട്ടരുമായി യാതൊരുവിധ ബന്ധവുമില്ലായിരുന്നു എന്നുമാത്രമല്ല അവരേക്കാള്‍ ഒരു വിജാതിയന്‍ ശ്രേഷ്ഠന്‍ എന്നും തന്‍റെ സമരിയാക്കാരന്‍റെ ഉപമയിലൂടെ സ്ഥാപിച്ചു. അവര്‍ കച്ചവടസ്തലമാക്കി അശുദ്ധമാക്കിയ ദേവാലയത്തെ ശുദ്ധീകരിച്ചതിലൂടെ അവരുടെ ശത്രുവായി, നിഷ്കാസനം ചെയ്യപ്പെട്ടു.
യഹൂദ പാരമ്പര്യത്തിന്‍റെ അവിഭാജ്യഘടകമാണ് പൌരോഹിത്യം. അതിനെ യേശു ശിഷ്യര്‍ക്ക് സമ്മാനിച്ചത്‌ പൌലോസായി മാറിയ സാവൂളിന്റെ സംഭാവനയായിരിക്കണം, ഹെബ്രായര്‍ക്കുള്ള ലേഖനത്തിലൂടെ... യേശു, പൌരോഹിത്യ ശൈലിയില്‍ ഒന്നിനെ ബാലിയാക്കി മറ്റൊന്നിനെ വീണ്ടെടുക്കുകയല്ല, മറിച്ച് നിസ്വാര്‍ത്ഥതയുടെ പര്യായമായി  സ്വയം ബലിയാവുകയായിരുന്നു, സ്വാര്‍ഥരായ നമ്മെപ്പോലുള്ളവരെ വീണ്ടെടുക്കുവാനായി, ആ ബലി ആവര്‍ത്തിക്കപ്പെടെണ്ടാതല്ല, ആവര്‍ത്തിക്കാന്‍ ആവുന്നതുമല്ല എന്നതാണ് സത്യം. എങ്കിലും...

-   [പൌരോഹിത്യം ലേവി ഗോത്രത്തിനുള്ളതാണ്. യേശുവാകട്ടെ, യൂദായുടെ വംശത്തിലാണെന്ന് പറയപ്പെടുന്നു.
-   യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്‍റെ പൌരോഹിത്യം കൈമാറപ്പെടുന്നില്ല.
-   അന്നത്തെ പ്രധാനപുരോഹിതന്മാരെപ്പോലെ, ആദ്യമേ സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബാലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ ത്തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബാലിയര്‍പ്പിചിരിക്കുന്നു...  
-   ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു... ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു...]

പരസ്നേഹ കല്പന: തിരസ്കാരം, നിഗ്രഹം എന്നിവയെ ഉള്‍ക്കൊള്ളാനാവാതെ പത്രോസ് തടസ്സം പറഞ്ഞപ്പോള്‍, ‘ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ചു തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ’ എന്നാഹ്വാനം ചെയ്തു./ തങ്ങളില്‍ ആരാണ് വലിയവന്‍ എന്നതിനെക്കുറിച്ചുള്ള ശിഷ്യരുടെ തര്‍ക്കത്തിന് നല്‍കിയ മറുപടി: ഒന്നാമാനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം./ അവന്‍റെ മഹത്വത്തില്‍ പ്രമുഖ സ്ഥാനം ആവശ്യപ്പെട്ട സെബതി പുത്രന്മാര്‍ക്കും മറ്റുള്ളവര്‍ക്കും പറഞ്ഞത്: വിജാതിയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാം.../ നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അത് ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്. നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം...
-   നല്ല സമരിയാക്കാരന്റെ ഉപമ:
o    നിയമജ്ഞന്‍: നിത്യജീവന്‍ അവകാശമാക്കാന്‍ എന്തു ചെയ്യണം?
o    യേശു: നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു?
o    നിയമജ്ഞന്‍: നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണ ആത്മാവോടും, പൂര്‍ണ ശക്തിയോടും, പൂര്‍ണ മനസ്സോടുംകൂടെ സ്നേഹിക്കണം; നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെയും.
o    യേശു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ച് പ്രവര്‍ത്തിക്കുക...
o    നിയമജ്ഞന്‍: ആരാണ് എന്‍റെ അയല്‍ക്കാരന്‍?
o    യേശു: നല്ല സമരിയാക്കാരന്റെ ഉപമ
o          കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്?
o    നിയമജ്ഞന്‍: അവനോടു കരുണ കാണിച്ചവന്‍.
o    യേശു: നീയും പോയി അതുപോലെ ചെയ്യുക.
ദൈവസ്നേഹവും സഹോദരസ്നേഹവും ഒന്നുതന്നെ: അവസാന വിധി (Mt 25:31ff) ‘എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്... ചെയ്യാതിരുന്നപ്പോള്‍ എനിക്കുതന്നെയാണ് ചെയ്യാതിരുന്നത്...’
-   ‘ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വെഷിക്കുകയും ചെയ്‌താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധിക്കുകയില്ല.’ (1 Jn 4:20).   

No comments: